കാഞ്ഞങ്ങാട് : ബളാൽ സ്വദേശിയെ അടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് എട്ട് വർഷം തടവും പിഴയും. ബളാൽപാത്തിക്കരയിലെ ഗോപാലൻ എന്ന രവിയെ കൊലപ്പെടുത്തി കേസിൽ പാത്തിക്കര വില്ലാരം രാമകൃഷ്ണനെയാണ് 53 കോടതി ശിക്ഷിച്ചത്. മനഃപൂർവ്വമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയെടുത്ത കേസിലാണ് ശിക്ഷ. രണ്ട് ലക്ഷം രൂപ പിഴയടക്കണം .പിഴയടച്ചില്ലെങ്കിൽ ഒരു വർഷംകൂടി അധിക തടവ് അനുഭവിക്കണം. 2021 ആഗസ്റ്റ് 11 ന് ആണ് കേസിനാസ്പദമായ സംഭവം. മുൻ വിരോധം മൂലംറബ്ബർ തടികഷണം കൊണ്ട് അടിച്ച്പരിക്കേൽപ്പിക്കുകയും മരിക്കുകയുമായിരുന്നു. കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ.മനോജ് ആണ് ശിക്ഷ വിധിച്ചത് ,വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റു ചെയ്ത് അനേഷണം നടത്തിയത് വെള്ളരിക്കുണ്ട് ഇൻസ്പെക്ടറായിരുന്ന എ.അനിൽകുമാറും ,തുടർന്ന് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടറായ എൻ.ഒ സിബി യാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ഇ. ലോഹിതാക്ഷൻ ,അഡ്വ. ആതിരാബാലൻ ഹാജരായി.
0 Comments