Ticker

6/recent/ticker-posts

13 വയസുകാരിയെ പീഡിപ്പിച്ച 53 കാരന് 5 വർഷം തടവും പിഴയും

കാഞ്ഞങ്ങാട് :13 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ 53 കാരനെ കോടതി 5 വർഷം തടവിനും 15000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ആ വിയിൽ കണ്ടംകടവ് എം. ആർ.
ഹൈദർ അലിയെയാണ് ഹോസ്ദുർഗ് പോക്സോ കോടതി ശിക്ഷിച്ചത്.
ഹോസ്ദുർഗിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. 2023 ഡിസംബറിൽ ആണ് സംഭവം.  പെൺകുട്ടി താമസിക്കുന്ന  ക്വാർട്ടേഴ്‌സിൽ അതിക്രമിച്ചു  കയറി  അതിക്രമത്തിനിരയാക്കിയതായാണ് കേസ്. പിഴയടച്ചില്ലെങ്കിൽ 9 മാസം കൂടുതൽ തടവ് അനുഭവിക്കേണ്ടി വരും.
ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക്  സ്പെഷ്യൽ കോർട്ട്  ജഡ്ജ് പി.എം. സുരേഷ് ആണ് ഇന്ന്  ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ഇന്ത്യൻ ശിക്ഷാ നിയമം 451 പ്രകാരം 2 വർഷം കഠിനതടവും,5000രൂപപിഴയും, പിഴ അടച്ചില്ലെങ്കിൽ  3  മാസം അധിക തടവും, പോക്സോ ആക്ട്  പ്രകാരം 3 വർഷം കഠിന തടവും 10,000 രൂപ പിഴയും പിഴ അട ച്ചില്ലെങ്കിൽ 6 മാസം അധിക  തടവും ആണ് ശിക്ഷ വിധിച്ചത്.  ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ  ആയിരുന്ന കെ. സുഭാഷ് ബാബു ആണ്. പ്രോസീക്യൂഷന്  വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
Reactions

Post a Comment

0 Comments