കാത്തങ്ങാട് :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ആറുവർഷം തടവും 16000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 9 മാസവും ഒരാഴ്ചയും അധിക തടവിനും കോടതി ശിക്ഷ വിധിച്ചു.ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിൽ മാതാപിതാക്കൾ കൊപ്പം താമസിച്ചുവരുന്ന 15 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. ബേഡഡുക്ക വട്ടത്തട്ടകടക്കയത്തെ പൊലിയംകുന്നിൽ കെ. പ്രശാന്തി നെ 33 യാണ് ശിക്ഷിച്ചത്. 2023 മാർച്ചിൽ ആണ് സംഭവം. പെൺകുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിലാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് പി.എം. സുരേഷ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ഇന്ത്യൻ ശിക്ഷാ നിയമം 451 പ്രകാരം 2 വർഷം കഠിനതടവും,5000/ രൂപപിഴയും, പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവും, പോക്സോ ആക്ട് പ്രകാരം 3 വർഷം കഠിന തടവും 10,000/ രൂപ പിഴയും പിഴ അട ച്ചില്ലെങ്കിൽ 6 മാസം അധിക തടവും, മറ്റൊരു വകുപ്പിൽ ഒരുവർഷം കഠിന തടവും 1000/ രൂപ പിഴയും പിഴ അട ച്ചില്ലെങ്കിൽ ഒരു ആഴ്ച അധിക തടവും ആണ് ശിക്ഷ വിധിച്ചത്. ബേഡ കം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്‌പെക്ടർ ആയിരുന്ന ടി. ദാമോദരൻആണ്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഗംഗാധരൻ ഹാജരായി.
0 Comments