നാവികൻ്റെ മൃതദേഹം നാളെ രാവിലെ പാലക്കുന്നിലെത്തിക്കും.
തിരുവക്കോളി അങ്കക്കളരി
യിലെ പ്രശാന്തിന്റെ 39 മൃതദേഹമാണ് വീട്ടിലെത്തിക്കുന്നത്.
ജപ്പാനിൽ നിന്ന് യു.എസ് തുറമുഖം ലക്ഷ്യ മിട്ട് പുറപ്പെട്ട തൈ ബേക്ക് എക്സ് പ്ലോറർ എന്ന എ ൽ. പി.ജി കപ്പലിൽ യാത്രാമധ്യേ മേയ് 14ന് മരിച്ചതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. അങ്കക്കളരിയിലെ വീട് പൂട്ടിക്കിടക്കുന്നതിനാൽ പാക്യരയിലെ കുടുംബ വീട്ടിലായിരിക്കും മൃതദേഹം കൊണ്ടുവരിക. യു.എസിൽനിന്ന് മൃ തദേഹം തിങ്കളാഴ്ച രാവിലെയാ
ണ് മുംബൈയിൽ എത്തിക്കുക. ഇവിടെനിന്ന് 10.20ന് മംഗളൂരുവി ലെത്തിക്കും. 11.30 ഓടെ വീട്ടിലെ ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുംബൈയിൽനിന്ന് വില്യംസൻ കപ്പൽ കമ്പനി പ്രതിനിധികളും ഒപ്പമുണ്ടാകുമെന്ന് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ചടങ്ങുകൾക്കുശേഷം മലാംകുന്നിലെ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും. മർച്ചൻ്റ് നേവി ജീവനക്കാരൻ ഉദുമ പാക്യാരയിലെ പരേതനായ ചക്ലി കൃഷ്ണന്റെയും സരോജിനിയുടെയും മകനാണ്. നീലേശ്വരം തൈക്കടപ്പുറത്തെ ലിജിയാണ് ഭാര്യ. വിദ്യാർഥികളായ
അൻഷിത, അഷ്വിക മക്കളാണ്.
0 Comments