19 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ കുണ്ടംകുഴിയിൽ പ്രവർത്തിച്ചിരുന്ന
ജി.ബി.ജി നിധി ലിമിറ്റഡിനെതിരെ നാല് പൊലീസ് കേസുകൾ കൂടി ഇന്ന് റജിസ്ട്രർ ചെയ്തു. കമ്പനിക്കും കമ്പനി ഉടമ കുണ്ടംകുഴിയിലെ ഡി.വിനോദ് കുമാറിനെതിരെയുമാണ് നാല് കേസുകളും. ആലക്കോട് മരുതംകുന്നിൽ തോമസ് മാണി 65 നിക്ഷേപിച്ച 410000 രൂപ തിരികെ ലഭിക്കാത്തതിലാണ് ബേഡകം പൊലീസ് ഒരു കേസെടുത്തത്. ആലക്കോടിലെ സി. ജെ. ബേബിയുടെ 65 പരാതിയിലുംകേസെടുത്തു. 12 39518 രൂപയാണ് ലഭിക്കാനുള്ളത്. ആലക്കോടിലെ സുസ്മിതമാത്യു 51 വിന് ലഭിക്കാനുള്ള 176000 രൂപ തിരികെ നൽകാത്തതിനും കേസെടുത്തു. കാഞ്ഞങ്ങാട് കൊവ്വൽ പള്ളിയിലെ എം.രവീന്ദ്രൻ്റെ 54 പരാതിയിലും കേസെടുത്തു. ഒരു ലക്ഷമാണ് ലഭിക്കാനുള്ളത്. 2021,22 വർഷങ്ങളിലായാണ് പണം നിക്ഷേപിച്ചത്.
0 Comments