മംഗലാപുരം :ഉള്ളാളിൽ രണ്ടിടത്തായിരണ്ട് വീടുകൾക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണു. പെൺകുട്ടി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. 4 പേർ മണിക്കൂറുകളായി മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നു.
മ വീടിനു മുകളിലേക്കു കുന്നിടിഞ്ഞു വീഴുകയായിരുന്നു.
65 വയസുള്ളള്ള സ്ത്രീയാണ് മരിച്ചത്
അമ്മയും കുഞ്ഞും തകർന്ന വീടിന് അകത്ത് കുടുങ്ങി കിടക്കുന്നു.
ഉള്ളാൾ സ്വദേശി കാന്തപ്പ പൂജാരിയുടെ വീടാണ് തകർന്നത്.
കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ പൂജാരി മരിച്ചു .
ഇവരുടെ മകൻ്റെ ഭാര്യ അശ്വിനി, മൂന്നും രണ്ടും വയസ്സുള്ള മക്കൾ ആര്യൻ, ആരുഷ് എന്നിവർ ആണ് വീടിനകത്ത് കുടുങ്ങിയത്. രക്ഷാപ്രവർത്തനം നടന്ന് വരുന്നു.
മണ്ണിടിച്ചിൽ
ഉള്ളാളിൽ പെൺകുട്ടിയും മരിച്ചു
നൗഷാദിൻ്റെ മകൾ നൈമയാണ് മരിച്ചത്.
കനകരെയിലെ വീടിന് പിന്നിലുള്ള കുന്നും മതിലും ഇടിഞ്ഞുവീണു .
ഇതോടെ വീട്ടിലെ മുറിയുടെ ജനൽ പെൺകുട്ടിയുടെ മേൽ പതിക്കുകയായിരുന്നു
ദക്ഷിണ കന്നഡ ജില്ലയിൽ മഴക്കെടുതി
രൂക്ഷമാണ്.
കർണാടകയിലെ തീരദേശ ജില്ലകളിൽ റെഡ് അലേർട്ട് തുടരുന്നു.
0 Comments