കാസർകോട്:അയൽവാസിയുടെ വീടിൻ്റെ വരാന്തയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി അറസ്റ്റിൽ. അടൂർ ചന്ദനക്കാടിലെ സതീശ് എന്ന ബിജുവിൻ്റെ 46 മരണമാണ് കൊലപാതമെന്ന് തെളിഞ്ഞത്. 10 ന് വൈകുന്നേരം ചന്ദനക്കാടിലെ ചോമണ്ണ നായ്കിൻ്റെ വീടിൻ്റെ വരാന്തയിലായിരുന്നു ചലനമറ്റ നിലയിൽ കിടക്കുന്നതായി കണ്ടത്. ആ ദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയെങ്കിലും ആദ്യമൊന്നും അസ്വഭാവികത തോന്നിയില്ല. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയതിൽ കഴുത്തിൽ ചെറിയ പരിക്ക് ശ്രദ്ധയിൽപ്പെട്ടു. പുറത്ത് മറ്റ് പരിക്കുകളൊന്നുമുണ്ടായിരുന്നില്ല. വിശദമായ പരിശോധനയിൽ ശരീരത്തിനകത്ത് ഗുരുതരമായി പരിക്ക് പറ്റിയതായി കണ്ടെത്തി. മരണകാരണം ഇതാണെന്ന് വ്യക്തമാവുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തപ്പോൾ അടിച്ചതായി പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്തപ്പോൾ ചവിട്ടിയും പരിക്കേൽപ്പിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചു. തുടർന്നാണ് അറസ്റ്റ് ചെയ്തത്. ചന്ദനക്കാട്ടെ ചിതാനന്ദനാണ് അറസ്ററിലായത്. സംഭവ സ്ഥലം പോസ്ററ് മോർട്ടം നടത്തിയ പൊലീസ് സർജൻസന്ദർശിക്കുന്നുണ്ട്.
സതീശൻ തെയ്യം കലാകാരനായിരുന്നു. പ്രതിയും സതീശനും സുഹൃത്തുക്കളായിരുന്നു. കുറ്റകരമായ നരഹത്യക്കാണ് പ്രതിക്കെതിരെ കേസെടുത്തത്.
0 Comments