Ticker

6/recent/ticker-posts

വിമാനാപകടത്തിൽ മരിച്ച രഞ്ജിതയെ അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാർ റിമാൻ്റിൽ

കാഞ്ഞങ്ങാട് : വിമാനാപകടത്തിൽ മരിച്ച രഞ്ജിതയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട കേസിൽ വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രൻ റിമാൻ്റിൽ. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയാണ് റിമാൻ്റ് ചെയ്തത്. 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്ത്കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്കയക്കുകയായിരുന്നു. ഇന്ന് രാത്രി ഹോസ്ദുർഗ് പൊലീസ് പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു.ജാതി സ്പർധയുണ്ടാക്കും വിധം ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും സമുദായത്തെ അധിക്ഷേപിക്കുകയും ചെയ്തുവെന്ന എൻ.എസ്.ഹോസ്ദുർഗ് താലൂക്ക് പ്രസിഡൻ്റ് കെ. പ്രഭാകരൻ നായരുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ലൈംഗികമായി ആക്ഷേപിച്ചതിനും കേസുണ്ട്. 12 ന് 1.30 നും 4.30 നുമിടയിലാണ് പോസ്റ്റിട്ടത്.  രഞ്ജിത ജീ നായരെ ലൈംഗീകമായി അധിക്ഷേപിച്ച് മാനഹാനി വരുത്തിയും നായർസമുദായവും മറ്റ്ജാതിക്കാരും തമ്മിൽ ജാതി സ്പർദ്ധ വളർത്തുന്നതിനും ലഹള ഉണ്ടാക്കുന്നതിനും ഫേസ് ബുക്ക് പോസ്റ്റിട്ടുവെന്നതിനാണ് കേസ്. ബി എൻ എസ് 75 (1) (iv) 79 - 196 (1) (a), ഐടി 67 ( A )വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വെള്ളരിക്കുണ്ടിൽ നിന്നും അറസ്റ്റ് ചെയ്ത പവിത്രനെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഓഫീസിലേക്ക് കൊണ്ടുവന്നു. ഒരു മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിനു ശേഷം വൈദ്യ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയി നടപടിക്രമങ്ങൾ പൂർത്തിയാക്കി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി. ഡെപ്യൂട്ടി തഹസിൽദാരെ സർവീസിൽ നിന്നും പുറത്താക്കാൻ ജില്ലാ കലക്ടർ ശിപാർശ നൽകിയിട്ടുണ്ട്.

Reactions

Post a Comment

0 Comments