കടുത്ത പ്രതിഷേധമുയർന്നു. കുമ്പളയിൽ ചുമതല ഏറ്റെടുത്ത് ഒമ്പത് മാസങ്ങൾക്കിടെ ക്രിമിനലുകൾക്കും സാമൂഹ്യ വിരുദ്ധർക്കെതിരെയും കർശനനടപടി സ്വീകരിച്ച പൊലീസ് ഓഫീസറുടെ സ്ഥലം മാറ്റം രാഷ്ട്രീയ പാർട്ടിക്കാരിൽ ചിലരുടെ ഇംഗിതത്തിന് വഴങ്ങാത്തത് മൂലമെന്നാണ് ആക്ഷേപം. പുഴൽ മണൽ മാഫിയ സംഘങ്ങൾക്കും മയക്ക് മരുന്ന് ഗുണ്ടാ സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ച് നിരവധി പേരെ തുറുങ്കലിലാക്കുന്നതിന് കർശന നടപടികൾ സ്വീകരിച്ചു വന്ന പൊലീസ് ഓഫീസറാണ്. കാസർകോട് ജില്ലയിലെ മറ്റൊരു സ്റ്റേഷനിൽ പൊലും നിയമിക്കാതെ ദൂരസ്ഥലത്തേക്ക് ഈ യുവ പൊലീസ് ഓഫീസറെ സ്ഥലം മാറ്റിയതിൽ വലിയ ചരട് വലി നടന്നതായാണ് ആക്ഷേപം. മറ്റൊരു ഇൻസ്പെക്ടർമാർക്കും സ്ഥലം മാറ്റമുണ്ടാവാതിരിക്കുകയും ജില്ലയിലെ സ്റ്റേഷനിൽ ഇൻസ്പെക്ടറുടെ ഒഴിവ് നിലനിൽക്കെ അദ്ദേഹത്തെ വയനാട്ടിലേക്ക് മാറ്റിയതും ബോധപൂർവമെന്ന ആക്ഷേപവുമുയർന്നു.
0 Comments