കാഞ്ഞങ്ങാട് : വാട്സാപ്പ് ഗ്രൂപുണ്ടാക്കി സംസ്ഥാന ലോട്ടറിക്ക് സമാനമായി ഒറ്റ നമ്പർ ചൂതാട്ടം നടത്തിയ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒരാൾ അറസ്റ്റിലായി. ഓട്ടോറിക്ഷയും 154 70 രൂപയും മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. കള്ളാർ കാഞ്ഞിരത്തടി ചാലിങ്കാലിലെ സി. കെ. വിനീഷ് 42 ആണ് അറസ്റ്റിലായത്. ചുള്ളിക്കരയിൽ നിന്നും ഇന്ന് വൈകീട്ടാണ് രാജപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് ചൂതാട്ടകേസുകളിൽ അറസ്റ്റിലായി റിമാൻ്റിലുള്ള കൊട്ടോടിയിലെ പ്രഭാകരൻ ഈ കേസിൽ രണ്ടാം പ്രതിയാണ്. മൂന്നാം പ്രതിഷിബു ഒളിവിലെന്ന് പൊലീസ് പറഞ്ഞു. വിനീഷിനെ കോടതിയിൽ ഹാജരാക്കി. വിനീഷ് ഓട്ടോയിൽ ഡ്രൈവറായി സഞ്ചരിച്ചായിരുന്നു ചൂതാട്ടം നടത്തിയത്. ഇവർ വാട്സാപ്പ് ഗ്രൂപിൻ്റെ അഡ്മിൻമാർ ആയി ആണ് ചൂതാട്ടത്തിന് ഗ്രൂപുണ്ടാക്കിയത്. സമാന കേസുകളിൽ 4 പ്രതികൾ നേരത്തെ അറസ്റ്റിലായി. ജില്ലാ പൊലീസ് മേധാവി ബി.വി. വിജയ് ഭാരത് റെഡിയുടെ നിർദ്ദേശപ്രകാരം ബേക്കൽ ഡി.വൈ.എസ്.പി മനോജിൻ്റെ മേൽനോട്ടത്തിൽ രാജപുരം എസ്.ഐ പ്രദീപ് കുമാർ, എ.എസ്.ഐ മോൻസി പി ജോസഫ്സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ്, ശരത്ത് ചന്ദ്രൻ, പ്രമോദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. മലയോരത്തെ ചൂതാട്ട സംഘത്തിനെതിരെ രാജപുരം പൊലീസ് കർശന നടപടി തുടരുകയാണ്.
0 Comments