കാഞ്ഞങ്ങാട് : ആസ്പത്രി ഉടമയായ യുവതിയുടെ പേരിൽ വ്യാജ രസീതുണ്ടാക്കി കോടതിയിൽ നൽകി വഞ്ചിച്ചുവെന്ന പരാതിയിൽ പിണറായി സ്വദേശി ഉൾപ്പെടെ രണ്ടുപേർ ക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് മദേഴ്സ് ഹോസ്പിറ്റൽ ഉടമ ടി കെ സഫ്രീനയുടെ 39 പേരിൽ വ്യാജ രസീതിണ്ടാക്കിയതിനാണ് കേസ് . ആസ്പത്രി ലീസിനെടുത്ത പിണറായി സ്വദേശി താഴത്തെ കണ്ടി പ്രേമരാജൻ, വ്യാജ പോസ്റ്റുമാൻ എന്നിവർക്കെതിയാണ് കേസ്. ഒരു കോടി 60 ലക്ഷം രൂപ നൽകിയെന്ന് കാണിക്കുന്ന വ്യാജ രസീതാണുണ്ടാക്കിയത്. പ്രേമരാജൻ മദേഴ്സ് ഹോസ്പിറ്റൽ ലീസിനെടുത്ത് നടത്തിവരികയായിരുന്നു. 2019 മാർച്ച് 30 മുതൽ 2021 മെയ് 31 വരെ ലീസിനത്തിൽ 47 ലക്ഷം രൂപ നൽകാനുണ്ടായിരുന്നു. എഗ്രിമെൻറ് പ്രകാരം നടത്തിപ്പും ഒഴിയാനുണ്ട്. എന്നാൽ ഇത് ഒഴിവാക്കാൻ വേണ്ടിയാണ് കുടിശ്ശികയില്ലെന്ന് വരുത്തിത്തീർക്കാൻ വ്യാജ രേഖയു ണ്ടാക്കിയത്. ഇതിനായി പോസ്റ്റുമാനെന്നു തെറ്റിദ്ധരിപ്പിച്ച് ഒരാളെ രജിസ്റ്റർ കത്തുമായി പറഞ്ഞയച്ചിരുന്നു. ഈ സമയത്ത് നൽകിയ ഒപ്പുപയോഗിച്ചാണ് വ്യാജ രസീതുണ്ടാക്കിയതതെന്നാണ് സഫ്രീനയുടെ പരാതി പ്രസ്തുത രേഖഹൊസ്ദുർഗ് മുൻസിഫ് കോടതിയിൽ നൽകിയതായും പരാതിയിലുണ്ട്
0 Comments