കാഞ്ഞങ്ങാട് :തേയ്മാനവും സന്ധിവാതവും മൂലം വർഷങ്ങളായി ഇരു കാൽമുട്ടുകളുടെയും വേദന കൊണ്ട് ദുരിതത്തിലായ വീട്ടമ്മയ്ക്ക് ഐഷാൽ മെഡിഡിറ്റിയിൽ നടന്ന സമ്പൂർണ മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയയിലൂടെ മോചനം.
ഇഖ്ബാൽ നഗർ സ്വദേശിനിയായ 45 കാരിയുടെ ഇരു കാൽ മുട്ടുകളിലുമാണ് ഒരേ സമയം മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
വർഷങ്ങളായി ഇവർ പലയിടത്തായി വിവിധ ചികിത്സ തേടിയെങ്കിലും വേദനയിൽ നിന്ന് പൂർണമായും മോചനം ലഭിച്ചില്ല. ഐഷാൽ ഹോസ്പിറ്റലിലെ ഓർത്തോ ആൻ്റ് ജോയിന്റ് റീപ്ലേസ്‌മെന്റ് തലവൻ ഡോ. മൊയ്‌തീൻ കുഞ്ഞിന്റെ ചികിത്സ തേടിയെത്തിയ ഇവർക്ക്, ഡോക്ടർ ഇരു കാലുകളിലെയും മുട്ട് സമ്പൂർണമായി മാറ്റി വെക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഈ മാസം ഒന്നിന്
ശസ്ത്രക്രിയക്ക് വിധേയമായ ഇവർ നാലാമത്തെ ദിവസം മുതൽ സ്റ്റിക്കിന്റെ സഹായത്തോടെ നടക്കുകയും കഴിഞ്ഞ ദിവസം ആശുപത്രി വിടുകയും ചെയ്തു. കൃത്യമായ വ്യായാമം തുടർന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്കുളിൽ യാതൊന്നിന്റെയും സഹായമില്ലാതെ ഒറ്റയ്ക്ക് നടക്കാൻ ഇവർക്ക് സാധിക്കും. സർജറി പൂർണ്ണ വിജയമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.
0 Comments