കൈയ്യിൽ കിട്ടിയ യുവാവ് ലാത്തി തിരിച്ചു വീശിയതിൽ പൊലീസ് ഇൻസ്പെക്ടർക്ക് കണ്ണിന് പരിക്കേറ്റു. രാത്രി 7.15 മണിയോടെയാണ് സംഭവം. കൂളിയങ്കാലിൽ സംഘർഷം നടക്കുന്നുവെന്ന വിവരത്തിൽ ഇൻസ്പെക്ടർ പി. അജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. സംഘർഷത്തിലേർപ്പെടുന്ന വരെ പിരിച്ചു വിടുന്ന സമയത്താണ് ഇൻസ്പെക്ടറുടെ ലാത്തി പൊട്ടി ഒരു ഭാഗം യുവാവിൻ്റെ കൈ വശമായത്. ഈ ലാത്തിയുടെ കഷണം യുവാവ് തിരിച്ചു വീശിയതിൽ ഇൻസ്പെക്ടറുടെ വലതു കണ്ണിന് കൊണ്ട് പരിക്കേൽക്കുകയായിരുന്നു. ഒദ്യോഗികൃത്യ നിർവഹണം തടഞ്ഞതിനുൾപ്പെടെ കൂളിയങ്കാലിലെ മുഹമ്മദ് മുഫ്സീറിനെ 21 അറസ്റ്റ് ചെയ്തു. പൊലീസുദ്യോഗസ്ഥൻ ജില്ലാ ശുപത്രിയിൽ ചികിൽസ തേടി. സംഘർഷമുണ്ടായ സ്ഥലത്ത് ഷർട്ട് ധരിക്കാതെ നിൽക്കുകയായിരുന്ന യുവാവിനെ ജീപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോൾ രണ്ട് പേർ തടയാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു. ആളുകൾ പിരിഞ്ഞു പോകാത്തതിനാൽ സ്ഥലത്ത് പൊലീസ് ലാത്തി വീശി. തുടർന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത യുവാവിനെയും സ്ഥലത്തു വെച്ച് നാലോളം പേരുടെ മർദ്ദനമേറ്റെന്ന് പറയുന്ന കൂളിയങ്കാലിലെ മുഹമ്മദ് ഷാക്കിറിനെയും 24 പൊലീസ് ജില്ലാ ശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments