കാഞ്ഞങ്ങാട് :ഇരിയ മണ്ടേങ്ങാനത്ത് മരം പൊട്ടി വീണ് ട്രാൻസ്ഫോർമർ തകർന്നു. ഏഴ് പോസ്റ്റുകളും തകർന്നു. ഇന്നലെയാണ് സംഭവം. ട്രാൻസ്ഫോർമറും പോസ്റ്റുകളും തകർന്നതോടെ പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ അപകടാവസ്ഥയിലായ മരം നേരത്തെ തന്നെ മുറിക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉടമ ഇതിന് തയാറായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കെ. എസ്. ഇ. ബി അധികൃതർ ഒരു കൊമ്പ് മാത്രം മുറിച്ചു നീക്കുകയും ചെയ്തു. ഈ മരമാണ് നിലംപൊത്തിയത്. മണ്ടേങ്ങാനം, ബാലൂർ പ്രദേശത്തെ നൂറോളം വീട്ടുകാരാണ് ഇതോടെ ഇരുട്ടി ലായത്. വൈദ്യുതി വിതരണം പുന:സ്ഥാപിക്കാൻ രണ്ടു ദിവസമെടുക്കുമെന്നാണറിയുന്നത്.
എന്നാൽ മരം മുറിക്കാൻ തയാറായി
ല്ലെന്ന പരാതിയിൽ വാസ്തവമില്ലെന്ന് സ്ഥലമുടമ മണ്ടേങ്ങാനത്തെ
കെ.വി.രുഗ്മിണി അറിയിച്ചു. മരം മുറിക്കാൻ തയാറാണെന്ന് അറിയിച്ച പോൾ ചിലർ മരം മുറിക്കാൻ 7000 രൂപ ആവശ്യപെട്ടെന്നും 4000 രൂപ നൽകാമെന്ന് പറഞ്ഞപോൾ തയാറായില്ലെന്നും സ്ഥലമുടമ പറഞ്ഞു. കൂടുതൽ പണം ആവശ്യപെട്ടതിനാലാണ് മരം മുറി മുടങ്ങിയതെന്ന് അവർ പറഞ്ഞു. തങ്ങളുടെ സ്ഥലത്ത് കൂടി
വൈദ്യുതി
ലൈൻ പോകാൻ അഞ്ച് പോസ്റ്റുകൾ ഇടാൻ സൗകര്യം ചെയ്ത കാര്യവും അവർ ഓർമ്മിപ്പിച്ചു. അതിനിടെ
കാലവർഷം ആരംഭിച്ചതോടെ വൈദ്യുതി വിതരണം താറുമാറാകുന്നത് പതിവായി.
0 Comments