Ticker

6/recent/ticker-posts

റെയിഡിനെത്തിയ പൊലീസ് സംഘത്തെ യുവതി പുറത്ത് നിർത്തിയത് നാല് മണിക്കൂർ നാടകീയ രംഗങ്ങൾ

കാഞ്ഞങ്ങാട് : വീട്റെയിഡിനെത്തിയ പൊലീസ് സംഘത്തെ യുവതി പുറത്ത് നിർത്തിയത് നാല് മണിക്കൂർ. സ്ഥലത്ത് ആത്മഹത്യ ഭീഷണിയും നാടകീയ രംഗങ്ങളും. ഒടുവിൽ പൊലീസ് സംഘം വീട് റെയിഡ് ചെയ്തു.
ചട്ടഞ്ചാല്‍ പള്ളത്തുങ്കാൽ കുന്നാരയിലാണ് സംഭവം.
ലഹരിവസ്തുക്കൾ വിൽപന നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  എസ്ഐയും പൊലീസ് സംഘവും സ്ഥലത്തെത്തിയത്.
ഇന്നലെ  രാവിലെയാണ് ഇവിടത്തെ  ഒരു വീട്ടിൽ  പൊലീസ് സംഘം പരിശോധനക്കെത്തിയത്. ഈ സമയം വീട്  പൂട്ടിയ നിലയിലായിരുന്നു.
തൊട്ടടുത്തുള്ള ബന്ധുക്കളോട് അന്വേഷിച്ചപ്പോൾ  വീട്ടിൽ ആരുമില്ലെന്നും വീട്ടുകാരെല്ലാം കണ്ണൂർ വരെ പോയിരിക്കുകയാണെന്നാണ് പറഞ്ഞത്. സംശയം തോന്നിയ പൊലീസ് സംഘം വീട് നിരീക്ഷിക്കുകയും, വീട്ടുടമസ്ഥയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തു, ഫോൺ എടുക്കാതെ വന്നതോടെ പൊലീസ് 
സൈബർ സെല്ലിന്റെ സഹായം തേടി. ടവർ ലൊക്കേഷൻ പരിശോധിച്ചതോടെ വീടുള്ള ടവറിന് കീഴിൽ തന്നെയുള്ളതായി വ്യക്തമായി. അതിനിടയിൽ വീടിന്റെ അകത്തുനിന്നും ചില ശബ്ദങ്ങൾ പൊലീസ് കേട്ടു. ഇതോടെ വീട്ടുകാർ അകത്ത് തന്നെയുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു.
പൊലീസ് നിരന്തരം ആവശ്യപ്പെട്ടിട്ടും വാതിൽ തുറക്കാൻ വീട്ടമ്മ കൂട്ടാക്കിയില്ല. ഇതേ തുടർന്ന് പൊലീസ് സംഘം  പുറത്ത് നിലഉ റപ്പിച്ചു,. വനിതാ പൊലീസും ഇൻസ്പെക്ടർ ഉൾപ്പെടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. അപോഴേക്കും സമയം നാല് മണിക്കൂർ കഴിഞ്ഞിരുന്നു. കർശന നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ച പൊലീസ് പ്രദേശത്തെ ഗ്രാമപഞ്ചായത്ത് അംഗത്തെ  വിളിച്ചു വരുത്തി. സംഭവത്തിന്റെ ഗുരുതരാവസ്ഥയും, പ്രത്യാഘാതങ്ങളും കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തിയ മെമ്പറുടെ സമ്മർ ദ്ദങ്ങൾക്കൊടുവിൽ  വാതിൽ തുറന്നു. ഇതിനിടയിൽ ആയുർവേദ മരുന്ന് കഴിച്ച സ്ത്രീ ആത്മഹത്യ ശ്രമനാടകവും കളിച്ചു. വാതിൽ തുറന്ന ഉടൻ
 പൊലീസ് സംഘം അകത്തേക്ക് ഇരച്ചു കയറി ആത്മഹത്യ ഭീഷണി കാര്യമാക്കാതെ വീട്ടിനകത്ത് മുഴുവൻ സ്ഥലങ്ങളും അരിച്ചുപെറുക്കി. ഒടുവിൽ കിച്ചൻ കാബിനകത്തുള്ള പാത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കണ്ടെത്തി. ഏഴ് കുപ്പികളിലായി മൂന്നര ലിറ്റർ മദ്യമാണ് കണ്ടെത്തിയത്.
വീട്ടുടമസ്ഥയായ 40കാരിക്കെതിരെ അനധികൃതമായി വീട്ടിൽ മദ്യം സൂക്ഷിച്ചതിന് മേൽപ്പറമ്പ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments