Ticker

6/recent/ticker-posts

സമാന്തര ലോട്ടറി ചൂതാട്ടം രണ്ട് പേർ അറസ്റ്റിൽ ഫോണുകളും രേഖകളും പിടിച്ചു

കാഞ്ഞങ്ങാട് :സമാന്തര ലോട്ടറി ചൂതാട്ടത്തിനിടെ
 രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
 ഫോണുകളും രേഖകളും പ്രതികളിൽ നിന്നും പിടിച്ചു. ചുള്ളിക്കര വെള്ളരിക്കുണ്ടിലെ എം.രാമൻ 55,പൂടംകല്ലിലെ ജോസ് ജോസഫ് 77എന്നിവരാണ് രാജപുരം പൊലീസിൻ്റെ പിടിയിലായത്. രണ്ട് കേസുകളിലെയും രണ്ടാം പ്രതിയായ പ്രഭാകരൻ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ഫോണുകൾക്ക് പുറമെ, ആ ധാർ കാർഡ്, പാൻ കാർഡ്, പേഴ്സും കസ്റ്റഡിയിലെടുത്തു. ഗൂഗിൾ പെവഴി ഇടപാട് നടത്തിയതായും കണ്ടെത്തി.
 രാമൻ്റെ കൈ വശം കാണപെട്ട 2300 രൂപയും ജോസ് ജോസഫിൽ നിന്നും 1100 രൂപയും പിടിച്ചു. ചുള്ളിക്കര ടൗണിൽ നിന്നും ഇന്ന് ഉച്ചക്കാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കും. രണ്ടാം പ്രതിയെ
കണ്ടെത്താൻ തിരച്ചിൽ നടത്തി. സംസ്ഥാന ലോട്ടറിക്ക് സമാനമായി നടക്കുന്ന ഒറ്റ നമ്പർ ചൂതാട്ടത്തിൽ കുടുങ്ങി നിരവധി പേർ വഴിയാധാരമായിട്ടുണ്ട്. ചൂതാട്ട സംഘത്തിനെതിരെ സ്ത്രീകളിൽ നിന്നു മുൾപെടെ പൊലീസിൽ വ്യാപക പരാതിയെത്തിയിരുന്നു.
ബേക്കൽ ഡി.വൈ.എസ്.പി മനോജ് കുമാറിൻ്റെ നിർദ്ദേശപ്രകാരം രാജപുരം എസ്.ഐ പ്രദീപ് കുമാർ, എ. എസ്.ഐ ഓമനക്കുട്ടൻ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ്, സതീഷ് കുമാർ, സനൂപ്, വിജിത്ത്, സജിത്ത് ജോസഫ്, സിവിൽ ഓഫീസർ നിധിൻ കൃഷ്ണ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Reactions

Post a Comment

0 Comments