കാസർകോട്:മദ്യം വാങ്ങിയതിൻ്റെ പൈസ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ താമസിക്കുന്ന വാടക കെട്ടിടത്തിലെ മറ്റൊരു മുറിയിൽ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയെ തല ചുമരിനിടിപ്പിച്ചും കൈ കൊണ്ടു കഴുത്തു ഞെരിച്ചും കൊലപ്പെടുത്തിയ കേസിൽ തമിഴ്നാടു സ്വദേശിക്ക് 16 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം സ്വദേശിയായ മേസ്ത്രി എന്നു വിളിക്കുന്ന വിജയൻ മേസ്ത്രിയെയാണ് 63കൊലപ്പെടുത്തിയത്. ഇതേ
കെട്ടിടത്തിൽ മറ്റൊരു റൂമിൽ താമസിക്കുകയായിരുന്ന ആശാരിപ്പണിയെടുക്കുന്ന തമിഴ് നാട് സ്വദേശിയായ മുരുകനെ 48 യാണ് ശിക്ഷിച്ചത്.
കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെക്ഷൻസ് കോടതി ഒന്ന് ജഡ്ജ് എ. മനോജ് ആണ് ശിക്ഷിച്ചത്. 2020 നവംബർ15 ന് വൈകുന്നേരം ആറു മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷൻ 34 സാക്ഷികളെ വിസ്തരിക്കുകയും 40 രേഖകളും 14 തൊണ്ടിമുതലുകളും കോടതിയിൽ തെളിവായി ഹാജരാക്കുകയും ചെയ്തിരുന്നു.സംഭവ സമയം കൊല്ലപ്പെട്ട വിജയൻ മേസ്ത്രിയുടെ റൂമിലുണ്ടായിരുന്ന സുഹൃത്തായ ഇബ്രാഹിം കരിമിൻ്റെ മൊഴിയും, വിജയൻ്റെ റൂമിൽ നിന്നും കണ്ടെടുത്ത മുതലുകളിൽ കാണപ്പെട്ട പ്രതിയുടെ രക്തവും, വിരലടയാളവും, സ്ഥലത്തെ ഫാത്തിമാ ട്രാവൽസ് എന്ന കടയിലെ സി.സി.ടി.വി ദൃശ്യങ്ങളും കേസിൽ നിർണ്ണായകമായ തെളിവുകളായി.വിദ്യാനഗർ
പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രാഥമിക അന്വേഷണം നടത്തിയത് സബ് ഇൻസ്പെക്ടർ എം.വി.വിഷ്ണുപ്രസാദും തുടർന്ന് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് സർക്കിൾ ഇൻസ്പെക്ടറായിരുന്ന വി.വി. മനോജും ആണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഡിസ്ട്രിക്റ്റ് ഗവ: പ്ലീഡർ ആൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ ഇ.ലോഹിതാക്ഷൻ, അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി.
0 Comments