Ticker

6/recent/ticker-posts

പൂച്ചക്കാട് ഗഫൂർ ഹാജി വധം: പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെട്ടു കോടതി പ്രൊഡക്ഷൻ വാറൻ്റ് പുറപ്പെടുവിച്ചു

കാഞ്ഞങ്ങാട് :പൂച്ചക്കാട് ഗഫൂർ ഹാജി വധക്കേസിൽ അറസ്റ്റിലായ 4 യുവതികളെയും കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്ത് ജയിലിലടച്ചു.മന്ത്രവാദിനി ഉദുമ മീത്തലെ മാങ്ങാട് കൂളിക്കുന്ന് സ്വദേശിനി കെ.എച്ച്. ഷമീന 38, ഭർത്താവ്ഉളിയത്തടുക്ക നാഷണൽ നഗർ സ്വദേശി ടി.എം.ഉബൈദ് എന്ന ഉവൈസ്32, സഹായികളായ പള്ളിക്കര കീക്കാൻ മുക്കൂട് ജീലാനി നഗറിലെ അ സ്നിഫ 36, മധൂർ കൊല്ല്യ ഹൗസിൽ ആയിഷ 43 എന്നിവരാണ് റിമാൻ്റിലായത്. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതിയാണ് പ്രതികളെ റിമാൻ്റ് ചെയ്തത്. തുടർന്ന് പ്രതികളെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റി. വ്യാഴാഴ്ച തെളിവെടുപ്പ് പൂർത്തിയാക്കി രാതി 9 ന് അന്വേഷണ സംഘം പ്രതികളെ മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കുകയായിരുന്നു. 570 പവനോളം സ്വർണം ഇനിയും കണ്ടെത്താനുള്ള സാഹചര്യത്തിൽ പ്രതികളെ അന്വേഷണ സംഘം വീണ്ടും കോടതി വഴി കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ നടപടികളാരംഭിച്ചു. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം തലവനായ ഡി.വൈ.എസ്.പി കെ. ജെ. ജോൺസൺ ഇന്നലെ രാവിലെ തന്നെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി പ്രതി കളെ ഈ മാസം 9ന് കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറൻ്റ് പുറപ്പെടുവിച്ചു. അന്നേ ദിവസം പ്രതികളെ കോടതി അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ വിട്ടു നൽകിയേക്കും.

Reactions

Post a Comment

0 Comments