കാഞ്ഞങ്ങാട് ; നോർത്ത് കോട്ടച്ചേരി പത്മ ക്ലീനിക്കിൽ പ്രസവത്തിന് പ്രവേശിക്കപ്പെട്ട ചേറ്റുകുണ്ടിലെ പ്രവാസി സാഗറിന്റെ ഭാര്യ ദീപയും നവജാതശിശുവും മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. സി. എച്ച്. കുഞ്ഞമ്പു എം എൽ എ യോഗം ഉദ്ഘടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം .കുമാരൻ അധ്യക്ഷനായി. എം. എൽ. അശ്വിനി, ഹക്കീം കുന്നിൽ, സത്യൻ പൂച്ചക്കാട്, ഹസ്സൈനാർ, ആമു ഹാജി, അബ്ബാസ് തെക്കുപുറം, സതി, ശശി ചിത്താരി കടപ്പുറം, ശോഭ കാണിച്ചിറ, ഗോപാലകൃഷ്ണൻ തച്ചങ്ങാട്, സുധാകരൻ പള്ളിക്കര, അബ്ദുൾ റഹ്മാൻ , സുകുമാരൻ പൂച്ചക്കാട്, പി. കെ. മാധവി, പി. കെ. അബ്ദുള്ള, രവിവർമ്മൻ , മനോജ് ചേറ്റുകുണ്ട്, സതീഷ് കാവടി എന്നിവർ സംസാരിച്ചു. പ്രശാന്ത് മുക്കൂട് സ്വാഗതവും നാസനീം ബഹാവ് നന്ദി പറഞ്ഞു. ദീപ മാസങ്ങളോളം പത്മ ഹോസ്പിറ്റലിൽ ഗൈനക്കോളോജിസ്റ്റ് ഡോ. രേഷ്മയുടെ ചികിത്സയിലായിരുന്നു. അപ്പോഴൊന്നും എന്തെങ്കിലും രോഗമുള്ളതായി ഡോക്ടർ മുന്നറിപ്പ് നൽകിയിരുന്നില്ലെന്നാണ് പരാതി. പ്രസവത്തിന് ശേഷം കുട്ടി മരിച്ചതിനെ തുടർന്നാണ് പതിനായിരത്തിൽ ഒരാൾക്ക് പിടിപെടാറുള്ള രോഗം ദീപയെ ബാധിച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞതെന്ന് ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. ദീപയുടെ രണ്ടാമത്തെ പ്രസവമായിരുന്നു ഇത്. ഡോക്ടർക്കെതിരെയും ആശുപത്രി അധികൃതർക്കെതിരെയും ശക്തമായി പോരാടാനാണ് ആക്ഷൻ കമ്മിറ്റി രൂപീകരണ ന യോഗത്തിൽ നാട്ടുകാർ തീരുമാനിച്ചത്. ആക്ഷൻ കമ്മിറ്റി ഭാരവഹികൾ ; രാജ്മോഹൻ ഉണ്ണിത്താൻ എം പി, സി. എച്ച്, കുഞ്ഞമ്പു എം എൽ എ രക്ഷാധികാരികൾ, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ ചെയർമാൻ, നാസ്നീം ബഹാവ് വർക്കിങ് ചെയർമാൻ, പ്രശാന്ത് മുക്കൂട് കൺവീനർ, സുകുമാരൻ പൂച്ചക്കാട് ട്രഷറർ.
0 Comments