Ticker

6/recent/ticker-posts

പാലക്കി കുഞ്ഞഹമ്മദ് ഹാജി സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചു, ഖാസി എത്തിയ ശേഷം യോഗം

കാഞ്ഞങ്ങാട് :പാലക്കി കുഞ്ഞഹമ്മദ് ഹാജി
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് സ്ഥാനം 
രാജിച്ചു.  രാജിക്കത്ത് സംയുക്ത ജമാഅത്ത് ഖാസി  മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾക്കും സംയുക്ത ജമാഅത്ത് കമ്മിറ്റിക്കും നൽകി. ഇന്ന് രാജിക്കത്ത് ലഭിച്ചതായി ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് അറിയിച്ചു. ഖാസി സ്ഥലത്തില്ലാത്തതിനാൽ അദ്ദേഹം അടുത്ത ദിവസം കാഞ്ഞങ്ങാട് എത്തിയാൽ ഉടൻ രാജിയിൽ തുടർ തീരുമാനമെടുക്കും. ഖാസിയുടെ തീരുമാനമുണ്ടാകുന്ന മുറക്ക് സംയുക്ത ജമാഅത്തിൻ്റെ അടിയന്തര യോഗം വിളിക്കാനാണ് തീരുമാനം.
 ഒരു വർഷം മുൻപാണ് കുഞ്ഞഹമ്മദ് ഹാജി സംയുക്ത ജമാഅത്തിൻ്റെ പ്രസിഡൻ്റ് സ്ഥാനത്തെത്തിയത്. കാലാവധി തീരാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് രാജി. തെക്കെപ്പുറം മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡൻ്റ് സ്ഥാനവും പാലക്കി കുഞ്ഞഹമ്മദ് രാജിവെച്ചു.
Reactions

Post a Comment

0 Comments