റോഡിന്റെ വശങ്ങൾ ഇടിഞ്ഞു.
ഗതാഗതം നിരോധിച്ചു.കാസർകോട് ജില്ലയിൽ മഴ ശക്തമാണ്. പലേടത്തും
റോഡിൽ മലവെള്ളപ്പാച്ചിലും,
മണ്ണിടിച്ചിലും രൂക്ഷമായി.
പാവൂർ, ഗെറുകട്ടെ, മച്ചമ്പാടി എന്നിവിടങ്ങളിൽ വെള്ളം കയറി
തെക്കിൽ ദേശീയ പാതയിലും മലയോര ഹൈവേ നന്ദാരപ്പദവ് -ചേവാർ റൂട്ടിലും ഗതാഗതം നിരോധിച്ചു. ചെർക്കള - ചട്ടഞ്ചാൽ ദേശീയ പാതയിലാണ് മലവെള്ളപാച്ചിൽ.
പട്ട്ള ബൂഡിൽ, ഒരാളെ മധുവാഹനി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി.
ഫയർഫോഴ്സും നാട്ടുകാരും പരിശോധന നടത്തുന്നു.
കർണാടക, ഉള്ളാലിൽ ട്രാക്കിൽ വലിയ മരം വീണതിനൽ ട്രെയിനുകൾ പിടിച്ചിട്ടു.
മഞ്ചേശ്വരം താലൂക്കിൽ മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിൽ റേഷൻ ഷോപിൽ വെള്ളം കയറി റേഷൻ സാധനങ്ങൾ നശിച്ചിട്ടുണ്ട്.പുത്തിഗെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മതിൽ തകർന്നു.
ആർക്കും പരിക്കില്ല.
കാസർഗോഡ് താലൂക്ക്- മുളിയാർ വില്ലേജിൽ 18 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് പാർപ്പിച്ചു.
ഹോസ്ദുർഗ് താലൂക്ക് - ഒരു കുടുംബത്തെ രാത്രി മാത്രം പുല്ലൂർ പെരിയ യിലേക്ക് മാറ്റി, പകൽ അവർ തിരിച്ചു പോകുന്നുണ്ട്
വെള്ളരിക്കുണ്ട് താലൂക്ക് - ആരെയും മാറ്റി പാർപ്പിച്ചില്ല
മഞ്ചേശ്വരം താലൂക്ക് - നിലവിൽ ക്യാമ്പ് തുറക്കുന്നുണ്ട് .
കുടുംബങ്ങളെ ബന്ധു വീടുകളിലക്ക് അടക്കം മാറ്റികൊണ്ടിരിക്കുന്നുണ്ട്.
കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.
കാസർകോട്, മുളിയാർ വില്ലേജിലും ക്യാമ്പ് തുറക്കാൻ നിർദേശിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാട് കാസർകോട് റോഡിൽ ചന്ദ്രഗിരിയിൽ മണ്ണിടിഞ്ഞു വീണു.
0 Comments