Ticker

6/recent/ticker-posts

ഹാഷിഷ് കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവും പിഴയും

കാസർകോട്: കാറിൽ കടത്തുകയായിരുന്ന മനുഷ്യജീവന് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന മയക്കുമരുന്നായ 450 ഗ്രാം ഹാഷിഷുമായി പിടിയിലായ കേസിലെ രണ്ടാം പ്രതിക്ക് രണ്ടു വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 3 മാസം അധിക തടവും. കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ്  സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയയാണ് ശിക്ഷ വിധിച്ചത്. 2018 സെപ്തംബർ 22 ന് രാവിലെ 11 മണിക്ക്  പുലിക്കുന്ന് ചന്ദ്രഗിരി പാലത്തിന് അടിയിൽ വെച്ച് ആണ് ഹാഷിഷുമായി പിടിയിലായത്. സീതാംഗോളി എ.കെ.ജി നഗറിലെ ഫൈസൽ38 , കുമ്പള ചേടിക്കാവ് എം.
മുഹമ്മദ് ഹനീഫ് 30 എന്നിവരെ കാസർകോട് എസ്.ഐ ആയിരുന്ന പി.അജിത്ത്കുമാറും സംഘവുമാണ് പിടികൂടിയത് . ഇതിൽ ഹനീഫയെയാണ് ഇന്ന് ശിക്ഷിച്ചത്.
ഇൻസ്പെക്ടറായിരുന്ന അബ്ദുൾ റഹിമാണ് അന്വേഷണം നടത്തിയത്.
കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് സബ്ബ്ഇൻസ്പെക്ടർ ആയിരുന്ന ബാവിഷ്  ആയിരുന്നു. വിചാരണ സമയത്ത് ഒന്നാം പ്രതി ഹാജരായില്ല  
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ചന്ദ്രമോഹൻ , അഡ്വ:ചിത്രകല എന്നിവർ ഹാജരായി.
Reactions

Post a Comment

0 Comments