കാഞ്ഞങ്ങാട് : പൊതു സ്ഥലത്ത് സി.പി.എമ്മിൻ്റെയും മുസ്ലിം ലീഗിൻ്റെയും കൊടിമരങ്ങൾ സ്ഥാപിച്ചെന്ന പരാതിയിൽ എസ്.ഡി.പി. ഐ പ്രവർത്തകൻ്റെ പേരിൽ പൊലീസ് കേസെടുത്തു. ചേറ്റുകുണ്ടിലെ ഷഫീഖിനെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. സ്വമേധയ പൊലീസ് കേസെടുക്കുകയായിരുന്നു. ചേറ്റുകുണ്ട് അനഫി പള്ളിക്ക് സമീപം റോഡരികിലാണ് ഇരു പാർടി കളുടെയും കൊടി മരങ്ങൾ സ്ഥാപിച്ചത്. ഇന്ന് രാവിലെയാണ് കൊടിമരങ്ങൾ സ്ഥാപിച്ചതായി കണ്ടത്. പൈപ്പിൽ ചുവന്ന പെയിൻ്റടിച്ചായിരുന്നു സി.പി.എം കൊടിമരം സ്ഥാപിച്ചത്. ടയറിൽ മണ്ണിട്ടാണ് കൊടിമരം നാട്ടിയത്. ഇതിൻ്റെ എതിർവശം സംസ്ഥാന പാതയിൽ പച്ച പെയിൻ്റടിച്ച് മുസ്ലീം ലീഗിൻ്റെ കൊടിമരം സ്ഥാപിക്കുകയായിരുന്നു. മുസ്ലിം ലീഗിൻ്റെ കൊടിയും കെട്ടിയിരുന്നു. പൊതു സ്ഥലത്ത് കൊടിമരം സ്ഥാപിച്ച വിവരം ലഭിച്ച് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. സിപിഎം , ലീഗ് നേതൃത്വത്തിൻ്റെ അനുമതിയില്ലാതെ എസ്.ഡി.പി ഐ പ്രവർത്തകൻ കൊടിമരം സ്ഥാപിച്ചതാണെന്ന് വ്യക്തമായതായി പൊലീസ് പറയുന്നു. തുടർന്ന് കേസെടുത്തു കൊടിമരങ്ങളും കൊടിയും സ്റ്റേഷനിലേക്ക് മാറ്റി.
0 Comments