ചണ്ഡീഗഡിൽ നിന്നും കൊച്ചുവേളിയിലേക്ക് പോയ സമ്പർക്ക് ക്രാന്തി ട്രെയിനിൽ കാസർകോട്ടേക്ക് എത്തിയ പോഴായിരുന്നു മോഷണം. കഴിഞ്ഞ 18 ന് പുലർച്ചെ 2 മണിക്ക് സുഹൃത്ത് മുഖേന പ്ലാറ്റ്ഫോമിൽ ഇറക്കിവെച്ച 5900 രൂപ അടങ്ങിയ പേഴ്സ് അടങ്ങിയ ബാഗും 2500രൂപയുടെ പല വ്യഞ്ജന സാധനങ്ങൾ അടങ്ങിയ മറ്റൊരു ബാഗും കളവ് പോവുകയായിരുന്നു. കാസർകോട് റെയിൽവെ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് റെയിൽവേ സ്റ്റാഫായ പ്രതി പിടിയിലായത്. സിസിടിവിയുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി താമസിച്ചു വരുന്ന റെയിൽവേ സ്റ്റേഷന് സമീപമുള്ള ക്വാർട്ടേഴ്സിന് സമീപത്ത് നിന്നും മോഷണം പോയ ബാഗുകളുമായാണ് പ്രതിയെ അറെസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജറാക്കി പ്രതിയെ റിമാൻഡ് ചെയ്തു. കാസർകോട് റെയിൽവേ പൊലീസ് ഇൻസ്പെക്ടർ രജികുമാറിന്റെയും എസ്.ഐ പ്രകാശൻ ഇന്റാലിജൻസ് ഉദ്യോഗസ്ഥൻ ജ്യോതിഷ് ഉൾപ്പെട്ട സ്കാഡ് ആണ് പ്രതിയെ കണ്ടെത്തിയത്. ആർ. പി . എഫ് എസ്.ഐ വിനോദ്, എ.എസ്.ഐ ബിനോജ്, ശ്രീരാജ് എന്നിവരും പ്രതിയെ പിടികൂടാനുണ്ടായിരുന്നു.
0 Comments