പരാതിക്കാരനിൽ നിന്നും പണവും മൊബൈൽ ഫോൺ അടക്കം തട്ടിയെടുത്തു.
മംഗൽ പാടി ബങ്കര മുട്ടത്തെ ഖാദർ മുഹമ്മദ് സറാംഗ് 64 നൽകിയ പരാതിയിൽ കുബുനൂർ സ്വദേശി റിസ്വാൻ, മൊഗ്രാലിലെ സിറാജ് മറ്റ് കണ്ടാലറിയാവുന്ന ഒരാൾക്കെതിരെയും കുമ്പള പൊലീസ് കേസെടുത്തു.
ഒന്നാം പ്രതി മുൻപ് കടം വാങ്ങിയ 5000 രൂപ തരാമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം രാത്രി 7.30 ന് കുബുനൂരിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി മറ്റ് പ്രതികളുടെ സഹായത്തോടെ ബലമായി കിടപ്പ് മുറിയിലേക്ക് പിടിച്ചു കൊണ്ട് പോയി വിവിധ തരത്തിലുള്ള വീഡിയോകളും ഫോട്ടോകളും പകർത്തിയെന്നാണ് പരാതി.
1500 രൂപയൂരണ്ട് ഫോണുകളും കാറിൻ്റെ താക്കോലും എടുത്തു. ശേഷം ബാങ്ക് എ ടി എം കാർഡ് കൈക്കലാക്കി 7200 രൂപ പിൻവലിച്ചു. പിന്നീട് കടയിൽ ചെന്ന് ഭീഷണിപ്പെടുത്തി 5000 രൂപ പിടിച്ചു വാങ്ങി. വീഡിയോയും ഫോട്ടോയും പുറത്ത് വിടാതിരിക്കാൻ 2 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്.
0 Comments