നൂറുകണക്കിനു സാധാരണക്കാർ ദൈനംദിന കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഏക റോഡാണിത്.സ്കൂൾ കുട്ടികളും മദ്രസയിൽ പോകുന്ന പിഞ്ചു കുട്ടികളും അടക്കം വൃദ്ധരും പ്രായം ചെന്നവരും നിത്വേന ഉപയോഗിക്കുന്ന റോഡിൻ്റെ ദുരവസ്ഥ അധികാരികൾ കാണണം.
. ഏഴു വർഷം മുമ്പ് പണിത റോഡ് പിന്നീട് ഒരു അറ്റകുറ്റ പണിയും ചെയ്യാതെ അനാസ്ഥയുടെ ഉദാഹരണമായി.
മഴക്കാലമായാൽ റോഡ് തോടാവുന്നു. കോട്ടപ്പുറം ടൂറിസ്റ്റ് ഹബ്ബിലെ ഏക റോഡ് അരക്കിലോ മീറ്ററോളം നീളവും മൂന്നു മീറ്ററോളം വീതിയുമുള്ള ഈ റോഡ് അറ്റകുറ്റപ്പണിക്കായി കാത്തിരിക്കാൻ തുടങ്ങീട്ട് വർഷങ്ങളായി. ഏഴു വർഷം മുൻപാണ് ടാറിംഗ് നടത്തിയത്. നാട്ടുകാർ നേരിട്ടു പല തവണപരാതി നൽകി. ഫലമുണ്ടായില്ല. കാൽ നട പോലും ദുസ്സഹമായിരിക്കുകയാണിപ്പോൾ
0 Comments