Ticker

6/recent/ticker-posts

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയടക്കം മക്കളെയും ഭാര്യയേയും ഉപേക്ഷിച്ച യുവാവ് യുവതിയെയും കൊണ്ട് ഒളിച്ചോടി, പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ

കാഞ്ഞങ്ങാട് : വീടുവിട്ട കമിതാക്കൾ തിരിച്ചെത്തിയപ്പോൾ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ. കഴിഞ്ഞ 17 ന് വീടുവിട്ട കാഞ്ഞങ്ങാട് സൗത്ത് സ്വദേശിനിയായ 23 കാരിയും യുവാവും ആണ്  പൊലീസിൽ ഹാജരായത്. രാവിലെ 9 ന് വീട്ടിൽ നിന്നും ജോലിക്ക് പോയ യുവതി രാത്രിയായിട്ടും വീട്ടിലെത്താത്തതിനാൽ മാതാവ് ഹോസ്ദുർഗ് പൊലീവിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട നീലേശ്വരം പേരോലിൽ താമസിക്കുന്ന ചീമേനി സ്വദേശിയായ യുവാവിനൊപ്പം ഉള്ളതായി വ്യക്തമായി. യുവതിയെയും കൂട്ടി ഗോവിലേക്ക് കടന്നയുവാവ് പൊലീസിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി  സ്റ്റേഷനിലെത്തിയപ്പോഴാണ് നാടകീയ രംഗങ്ങളുണ്ടായത്. യുവതിയെയും കൂട്ടി പോയ യുവാവ് തിരിച്ചെത്തിയതറിഞ്ഞ് യുവാവിൻെറ ഭാര്യ കൈക്കുഞ്ഞടക്കം രണ്ട് മക്കളെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഭർത്താവിനൊപ്പം പോയ യുവതിയോട്, ഭർത്താവിൽ നിന്നും തനിക്കുണ്ടായ ദുരനുഭവങ്ങൾ വിവരിച്ചു.  ആറ് വർഷം മുൻപ് ആണ് വിവാഹം കഴിച്ചതെന്നും ഇപ്പോൾ മൂന്ന് മാസം പ്രായമുള്ള കുത്തിനെയും അഞ്ച് വയസുള്ള കുട്ടിയെയും തന്നെയും ഉപേക്ഷിച്ചാണ് ഭർത്താവ് വന്നതെന്ന് ഭാര്യയുവതിയോട് തുറന്നു പറഞ്ഞു.  വീട്ടുകാരും പൊലീസുമുൾപെടെ ഉപദേശവും നൽകി.ഭാര്യയും കാമുകിയും സ്റ്റേഷനിൽ മുഖാമുഖം കണ്ട് മുട്ടി സംസാരിച്ചു. ഭാര്യ പ്രസ ശുശ്രൂഷയിലുള്ള സമയത്താണ് യുവാവ് സോഷ്യൽ മീഡിയ വഴി യുവതിയെ പരിചയപ്പെടുന്നതും ഒളിച്ചോടുന്നതും. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ യുവതി വീട്ടുകാർക്കൊപ്പം പോയി. ഭാര്യയുവാവിനെതിരെ നീലേശ്വരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Reactions

Post a Comment

0 Comments