Ticker

6/recent/ticker-posts

കുശാൽനഗർ മേൽപ്പാലം നാട്ടുകാർ ജനകീയ സമരത്തിലേക്ക്

കാഞ്ഞങ്ങാട്: ഈ ദുരിതം എന്ന് തീരും തീരദേശത്തെ നൂറ്കണക്കിന് വരുന്ന നാട്ടുകാർ ചോദിക്കുന്നു.
 കാഞ്ഞങ്ങാട് നഗരസഭയിലെ പതിനാറോളം വരുന്ന വാർഡുകളായ കുശാൽ നഗർ,ഹൊസ്ദുർഗ് കടപ്പുറം, പുഞ്ചാവി, മുറിയനാവി, കല്ലൂരാവി ഒഴിഞ്ഞവളപ്പ്, മരക്കാപ്പ് കടപ്പുറം, തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് ജനങ്ങൾ കാഞ്ഞങ്ങാട് പട്ടണവുമായി ബന്ധപ്പെടാൻ ആശ്രയിക്കുന്ന ഏക വഴിയാണ് കുശാൽനഗർ റെയിൽവേ ഗേറ്റ് .
വണ്ടികളുടെ വർദ്ധനവ് കാരണം കുശാൽനഗർ ഗേറ്റ് മിക്ക സമയങ്ങളിലും അടഞ്ഞ കിടക്കുക പതിവാണ് .ചില സമയത്ത് മൂന്നും നാലും തീവണ്ടികൾ കടന്ന് പോയ ശേഷമെ റെയിൽവേ ഗേറ്റ് തുറക്കാറുള്ളു. മണിക്കുറുകളോളം അടഞ്ഞ് കിടക്കുന്നതിനാൽ ഗതാഗത തടസ്സവും പതിവാണ്.
2014ൽ മേൽപ്പാലം നിർമ്മാണത്തിന് അനുമതി ലഭിച്ചെങ്കിലും ഇതുവരെ പാലം യാഥാർത്ഥ്യമാക്കാൻ അധികാരികൾ തയ്യാറായിട്ടില്ല'
നിവേദനങ്ങളും കൂടിക്കാഴ്ചകളും ആക്ഷൻ കമ്മിറ്റി നടത്തിയെങ്കിലും പാലം യാഥാർത്ഥ്യമാക്കുന്ന നടപടികൾ സ്വീകരിക്കുന്നില്ല.
കോവിഡിന് മുൻപ് ഭൂമി ഏറ്റെടുക്കുന്ന നടപടി തുടങ്ങിയിരുന്നെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല. നൂറ് കണക്കിന് സ്ക്കൂൾ കുട്ടികൾ കുരുക്കിട്ട പാളത്തിൽ പലപ്പോഴും മണിക്കൂറോളം കാത്ത് കെട്ടി കഴിയേണ്ട അവസ്ഥ
 സിൽവർ ലൈൻ പദ്ധതി യുടെ പേരിൽ   പ്രവർത്തനം നിലച്ചിരിക്കയാണെന്ന്.നാട്ടുകാർ പറഞ്ഞു.  തെക്കൻ കേരളത്തിലെ മേൽപ്പാലങ്ങൾക്ക് സിൽവർ ലൈൻ പദ്ധതിയുടെ തടസ്സങ്ങളില്ല.
അവിടത്തെ മേൽപ്പാലങ്ങൾക്ക് റെയിൽവേ അനുമതി നൽകി വരുന്നുണ്ട്.
വടക്കൻ കേരളത്തിലെ  മേൽപ്പാലത്തോട് അധികാരികൾ കാണിക്കുന്ന ചിറ്റമ്മനയത്തിനെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച് സമരരംഗത്തിറങ്ങാൻ   ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചതായി നാട്ടുകാർ അറിയിച്ചു
 ഒക്ടോബർ 4ന് സർവ്വകക്ഷി യോഗം വിളിച്ച് ചേർക്കാൻ തീരുമാനിച്ചു
ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ. മുഹമ്മദ് കുഞ്ഞി. ജനറൽ കൺവീനർകെ.പി. മോഹനൻ ,സന്തോഷ് കുശാൽനഗർ,അബ്ദുൾ സത്താർ . പി,ഹംസ കുശാൽനഗർ. മെഹ്മൂദ് മുറിയനാവി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പടം :കുശാൽനഗർ റെയിൽവെ ഗേറ്റ്

Reactions

Post a Comment

0 Comments