കാഞ്ഞങ്ങാട് : ഹണിട്രാപ് സംഘം സൂപ്പർ മാർക്കറ്റ് വ്യാപാരിയുടെ പണവും തട്ടിയെടുത്തു.
സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങി കഴിച്ചബി സ്ക്കറ്റ് വയറ്റിൽ ഇൻഫക്ഷനുണ്ടാക്കിയെന്ന് പറഞ്ഞായിരുന്നു വ്യാപാരിയിൽ നിന്നും ഹണി ട്രാപ് സംഘം പണം തട്ടിയെടുത്തത്. സംഘത്തിലെയുവതി ഉൾപ്പെടെ 4 പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കളനാട്ടെ സിറ്റി സൂപ്പർ മാർക്കറ്റുടമ മുഹമ്മദ് സെമീറിൻ്റെ പരാതിയിൽ ഹണിട്രാപ്പ സംഘത്തിലെ
അഹമ്മദ് ദിൽ ഷാദ് ,ഫൈസൽ, റുബീന , സിദ്ദീഖ് എന്നിവർക്കെതിരെയാണ് മേൽപ്പറമ്പ പൊലീസ് കേസെടുത്തത്. കഴിഞ്ഞ 23 ന് വൈകീട്ട് അഹമ്മദ് ദിൽ ഷാദ് കടയിൽ നിന്നും ബിസ്ക്കറ്റ് വാങ്ങിയിരുന്നു. ഈ ബിസ്ക്കറ്റ് കഴിച്ച റുബിന ക്ക് വയറ്റിൽ ഇൻഫക്ഷനായെന്നും കട പൂട്ടിക്കുമെന്ന് പറഞ്ഞ് വ്യാപാരിയിൽ നിന്നും സംഘം 8000 രൂപ അപഹരിക്കുകയായിരുന്നു. കളനാട്ടെ മധ്യവയസ്ക്കനെ ഹണിട്രാപ്പിൽ കുടുക്കിയ ദിവസം തന്നെയായിരുന്നു സംഘം വ്യാപാരിയിൽ നിന്നും പണം തട്ടിയെടുത്തത്. ഹണി ട്രാപ് കേസിൽ പ്രതികൾ ഇപ്പോൾ ജയിലിലാണ്.
0 Comments