Ticker

6/recent/ticker-posts

കല്യോട്ട് ഇരട്ടക്കൊലക്കേസ് വിചാരണ പൂർത്തിയായി വിധി ഈ മാസം 28 ന്

കാഞ്ഞങ്ങാട്: പെരിയകല്യോട്ട് ഇരട്ടക്കൊലക്കേസിൽ ഇന്ന് വിചാരണ പൂർത്തിയായി. 
കോളിളക്കമുണ്ടാക്കിയ പെരിയ ഇരട്ട 
കൊലക്കേസിൽ
 ഈ മാസം 28 ന് കോടതി വിധി പറയും.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സി.ബി.ഐ. കോടതിയാണ് വിധി പറയുന്നത്.മുന്‍ എം.എല്‍.എയും സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. മുന്‍ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ.മണികണ്ഠന്‍. മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി ഉൾപെടെ 24 പേർ പ്രതികളായുണ്ട്.മുന്‍ ലോക്കല്‍ക്കമ്മിറ്റിയംഗം എ.പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.പി താംബരനടക്കം  14 പേരെ ക്രൈംബ്രാഞ്ചും കെ.വി.കുഞ്ഞിരാമനെയടക്കമുള്ള വരെ സി.ബി.ഐയുമാണ് അറസ്റ്റ് ചെയ്തത്. 2019 ഫെബ്രുവരി 17നായിരുന്നു കൊലപാതകം. ആദ്യം ലോക്കല്‍ 
പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. തുടർന്ന്
സി.ബി.ഐ ഏറ്റെടുത്തു.
 ഡി.വൈ.എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘമാണ് അന്വേഷണം നടത്തിയത്. ആദ്യം അറസ്റ്റിലായ 14 പേരില്‍ കെ.മണികണ്ഠൻ,എന്‍.ബാലകൃഷ്ണന്‍, ആലക്കോട് മണി എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ബാക്കി 11 പേര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്..ബി.ഐ അറസ്റ്റുചെയ്ത പത്തുപേരില്‍ കെ.വി.കുഞ്ഞിരാമനും രാഘവന്‍ വെളുത്തോളി ഉൾപെടെ അഞ്ചു പേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. സി.പി.എം. ഏച്ചിലടുക്കം 
ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി.രാജേഷ് ഉള്‍പ്പെടെ ബാക്കിയുള്ള അഞ്ചുപേര്‍ കാക്കനാട് ജയിലിലാണുള്ളത്. 2023 ഫെബ്രുവരിയിലാണ് സി.ബി.ഐ കോടതിയില്‍ വിചാരണ  തുടങ്ങിയത്. മുന്‍ കെ.പി.സി.സി. വൈസ്
 പ്രസിഡന്റുായിരുന്ന നിലവിൽ  സി.പി.എമ്മിനൊപ്പമുള്ള  ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. സി.കെ.ശ്രീധരനാണ് പ്രതികള്‍ വേണ്ടി കോടതിയിൽ ഹാജരായി വാദിച്ചത്.


Reactions

Post a Comment

0 Comments