കാഞ്ഞങ്ങാട്: വീട്ടിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി ഇ.ആർ.എസ്.എസ് വഴി ലഭിച്ച പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ചട്ടിയും കല്ലു മെറിഞ്ഞ് പരിക്കേൽപ്പിച്ചു. ജീപ്പിനും വയർലെസ് സെറ്റിനും കേടുപാടുകൾ വരുത്തി.ഇന്ന ലെ രാത്രി 11 ന് പനത്തടി ചാമുണ്ഡിക്കുന്നി ലാണ് സംഭവം.രാജപുരം പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മോൻസി പി വർഗീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് ചാമുണ്ഡിക്കുന്ന് ശിവപുരത്തെ പ്രമോദ്, സഹോദരൻ പ്രദീപ് എന്നിവർക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു.പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് കേസ്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായ പൊലീസ് ഉദ്യോഗസ്ഥർ അടിയന്തര സന്ദേശം ലഭിച്ചാണ് ശിവപുരത്തെ ത്തിയത്. പൊലീസ് ഉദ്യോഗസ്ഥരെ കണ്ടപ്പോൾ പ്രകോപിതനായ പ്രമോദ് അവിടെ യുണ്ടായിരുന്ന ചട്ടിയെടുത്ത് പൊലീസിനു നേരെ എറിഞ്ഞു.പിന്നാലെ കല്ലേറും തുടങ്ങി.കല്ലേറിൽ എ.എസ്ഐ മോൻസിക്ക് കാലിന് പരിക്കേറ്റു. മദ്യപിച്ച് വീട്ടിലെത്തി ഭാര്യയും പ്രായമായ അമ്മയെയും മക്കളെയും ശല്യം ചെയ്യുന്നതിനെ തുടർന്നാണ് പൊലീസിലേക്ക് ഫോൺ വന്നത്. വീട്ടുകാരെ ആക്രമിക്കാൻ തുനിഞ്ഞ പ്രമോദിനെ പിടിച്ചുനീക്കുന്നതിനിടെ നിലത്തുവീണ ഉരുളുകയും ചെയ്തു. കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാനായി പോലീസ് സംഘംഅല്പം മാറി നിന്നപ്പോൾ പിന്നാലെ പോയി കല്ലെറിയുകയും പൊലീസ് ജീപ്പിന്റെ ഒരു ഭാഗത്തെ കണ്ണാടി നശിപ്പിക്കുകയും വയർലെസ് സെറ്റിന്റെ ആന്റിനവലിച്ചു പൊട്ടിക്കുകയും ചെയ്തു ചെയ്തു. പ്രമോദിനൊപ്പം സഹോദരൻ പ്രദീപും പൊലീസിനെ ആക്രമിക്കാനു ണ്ടായിരുന്നു. സിവിൽ പൊലീസ് ഓഫീസർമാരായ സജിത്ത് ജോസഫ്, കെ വി നിതിൻ, ശശികുമാർ എന്നിവർക്കും പരിക്കേറ്റു. രണ്ട് പ്രതികളും പൊലീസ് കസ്റ്റഡിയിലാണ്.
0 Comments