കാഞ്ഞങ്ങാട്:എംഡി എം എ യെ ന്ന് കരുതി പൊലീസ് പിടികൂടിയത് കൽക്കണ്ട പൊടി. രാസ പരിശോധന റിപ്പോർട്ട് പുറത്തു വന്നതോടെ നിരപരാധികളായ രണ്ടു പേർ 150 ദിവസത്തെ ജയിൽ വാസ ത്തിനുശേഷം പുറത്തിറങ്ങി. കേസ് കോടതി തള്ളിയതോടെ ഇരുവരും പുറത്തിറങ്ങി. കാഞ്ഞങ്ങാട് മാലക്കല്ല് പതിനെട്ടാം മൈൽ ചെരമ്പച്ചാൽ ഞരളാട്ട് ഹൗസിൽ ബിജു മാത്യു 49 ,കണ്ണൂർ വാരം നന്ദനത്തിലെ മണികണ്ഠൻ 46 എന്നിവരെയാണ് നിരപരാധികളെന്ന് തെളിഞ്ഞ് കോടതി വിട്ടയച്ചത്. കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെല്ലിന്റെ അശ്രദ്ധകൊണ്ട് അഞ്ച് മാസം ഇവർക്ക് ജയിലിൽ കിടക്കേണ്ടി വന്നു. കഴിഞ്ഞവർഷം നവംബറിലാണ് സംഭവം. 60 ഗ്രാം പൊതിയാണ് കോഴിക്കോട് വെച്ച് ഇവരിൽ നിന്നും കസ്റ്റഡിയിലെ ടുത്തത്. എന്നാൽ ഇത് കുട്ടികൾക്ക് കൊടുക്കേണ്ട കൽക്കണ്ട പൊടിയാണെന്ന് ഇവർ പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ല.കേസ് രജിസ്റ്റർ ചെയ്തതോടെ ഇവർ റിമാൻഡിലാ വുകയായിരുന്നു. ഇവർക്ക് ഹാജരാകാൻ അഭിഭാഷകരെ ലഭിക്കാത്തതിനാൽ കോടതി ഇവർക്ക് അഭിഭാഷകനെ അനുവദിക്കുകയായിരുന്നു.അതിനിടെയാണ് ഇവരുടെ കയ്യിൽ നിന്നും പിടികൂടിയ വസ്തുവിന്റെ രാസ പരിശോധന ഫലം വന്നത്.ഇതിൽ നിന്നും പിടികൂടിയത് എം ഡി എം എ അല്ലെന്ന് പരിശോധനാഫലം വന്നതോടെ നിരപരാധികളെ കേസിൽ നിന്നു തന്നെ ഒഴിവാക്കി സ്വന്തം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. 14 ദിവസത്തെ റിമാൻ് കാലാവധി കഴിഞ്ഞ് ജയിലിൽ നിന്നുംകോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്നപ്പോഴും മയക്ക്മരുന്നല്ലെന്നും നടപടിയുണ്ടാകണമെന്നും പൊലീസിനോട് ആവർത്തിച്ചെങ്കിലും ചെവി കൊണ്ടില്ലെന്ന് ഇവർ പറയുന്നു. കോഴിക്കോട് ജില്ലാ ജയിലിലായിരുന്നു 150 ദിവസം കിടന്നത്. റിമാൻ്റ് എൻഡിപിഎസ് കേസുകൾ കൈകാര്യം ചെയ്യുന്ന വടകരസ്പെഷ്യൽ ജഡ്ജ് കോടതിയാണ് ഇവരുടെ കേസ് തള്ളി ജാമ്യം അനുവദിച്ചത്. സ്വകാര്യ ബസ് ഡ്രൈവറായിരുന്നു ബിജു.മയക്ക്മരുന്ന് കേസിൽ പെട്ടതോടെ നാട്ടിലും വീട്ടിലും ഒറ്റപ്പെട്ട് അപമാനിതരായി. ജോലി നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയതായി ബിജു പറഞ്ഞു.
0 Comments