കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് സ്ഥാനം
രാജിവെക്കാൻ സന്നദ്ധത അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് രാജിക്കത്ത് സംയുക്ത ജമാഅത്ത് ഖാസി മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾക്കും ജനറൽ സെക്രട്ടറിക്കും
കൈമാറുമെന്ന് മറ്റ് ഭാരവാഹികളെ അറിയിച്ചത്. ഒരു വർഷം മുൻപാണ് കുഞ്ഞഹമ്മദ് ഹാജി പ്രസിഡൻ്റ് സ്ഥാനത്തെത്തിയത്. കാലാവധി തീരാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് ഇന്ന് സന്നദ്ധത അറിയിച്ചത്. കുഞ്ഞഹമ്മദ് ഹാജി പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുന്നതായി വിളിച്ച് അറിയിച്ചതായും ഖാസിയും സെക്രട്ടറിക്കും രാജിക്കത്ത് കൊടുത്തയക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് പറഞ്ഞു. ഇന്ന് വൈകീട്ട് 6.30 വരെ രാജിക്കത്ത്
കൈയിൽ കിട്ടിയിട്ടില്ലെന്ന് ബഷീർ വെള്ളിക്കോത്ത് അറിയിച്ചു.
0 Comments