Ticker

6/recent/ticker-posts

മഴ ശക്തം മണ്ണിടിച്ചിൽ വെള്ളരിക്കുണ്ടിൽ 22 പേരെയും പനത്തടിയിൽ രണ്ട് കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു തൃക്കണ്ണാട് കടൽ കര കയറി, കോട്ടപ്പുറം റോഡിൽ മരവും വൈദ്യുതി പോസ്റ്റും റോഡിൽ വീണു

കാഞ്ഞങ്ങാട് :മഴ ശക്തമായി തുടരവെ രണ്ടിടത്ത് മണ്ണിടിച്ചിൽ. വെള്ളരിക്കുണ്ടിൽ 22 പേരെയും പനത്തടിയിൽ രണ്ട് കുടുംബങ്ങളെയും മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മാറ്റി പാർപ്പിച്ചു. തൃക്കണ്ണാട് കടൽ കര കയറി. ഇന്ന് രാവിലെയാണ് കടലേറ്റമുണ്ടായത്. മീറ്ററോളം കരകയറിയിട്ടുണ്ട്.
വെള്ളരിക്കുണ്ട് താലൂക്കിലെ കാറ്റാം കവലയിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് 4 കുടുംബങ്ങളിലെ 22 പേരെ പറമ്പ എൽ പി സ്കൂളിൽ പാർപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് ജിയോളജി ഉദ്യോഗസ്ഥർ പരിശോധന നടത്തും.
പനത്തടി വില്ലേജിലെ വാർഡ് എട്ട് കുണ്ടുപള്ളി  മണ്ണിടിച്ചൽ ഉണ്ടായതിനെ തുടർന്ന് രണ്ടു കുടുംബങ്ങളെ സുരക്ഷിതമായ മറ്റു വീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. കൊട്ടോടി പുഴയും തോടും കര കവിയുമെന്ന സാഹചര്യമുണ്ട്. മഴ ശക്തമായാൽ ടൗണിൽ വെള്ളം കയറും.
ശക്തമായ കാറ്റിൽ ആനച്ചാൽ കോട്ടപ്പുറം റോഡിൽ മരം പൊട്ടീവീണു. ഇലക്ട്രിക് ലൈൻ, പോസ്റ്റ്‌ 
അടക്കം റോഡിനു കുറുകെ വീണു. ഇത് വഴിയുള്ള ഗതാഗതം തടസപെട്ടു.
കാസർകോട് ജില്ലയിലെ കാരിയങ്കോട്, നീലേശ്വരം, മൊഗ്രാൽ  എന്നീ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക.
ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ താഴെ പറയുന്ന നദികളിൽ മഞ്ഞ അലർട്ട് നിലനിൽക്കുന്നു.  
മഞ്ഞ അലർട്ട്
പത്തനംതിട്ട: അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ)  
കാസർകോട് : കാരിയങ്കോട് (ഭീമനദി സ്റ്റേഷൻ), നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ ), മൊഗ്രാൽ (മധുർ സ്റ്റേഷൻ)

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.  
Reactions

Post a Comment

0 Comments