കാഞ്ഞങ്ങാട് : ദുർഗ ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന കെ 7 സോക്കർ ഫുട്ബോൾ മൽസരത്തിനിടെഫൗൾ കളിച്ച ടീമിന് മഞ്ഞ കാർഡ് കൊടുത്ത റഫറിയെ ആക്രമിച്ചെന്ന പരാതിയിൽ ആറ് പേർക്കെതിരെ കേസ്. കോടതി നിർദ്ദേശപ്രകാരം ഹോസ്ദുർഗ് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ഏപ്രിൽ 16ന് രാത്രി 10 മണിക്കായിരുന്നു സംഭവം. റഫറി മപ്പുറം തിരൂരങ്ങാടി വെള്ളിക്കുന്ന് നോർത്തിലെ എ.കെ. മുഹമ്മദ് റിഷാലിൻ്റെ 36 പരാതിയിൽ മലപ്പുറം സൂപ്പർ സ്റ്റുഡിയോയുടെ ടീം അംഗങ്ങളായ ബ്ലാക് , നിഖിൽ മറ്റ് കണ്ടാലറിയാവുന്ന 4 പേർക്കെതിരെയുമാണ് കേസ്. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസ്. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിൻ്റെ കളിക്കാർ ഫൗൾ കാണിച്ചതിൽ മഞ്ഞ കാർഡ് കാണിച്ചതിന് ആക്രമിച്ചെന്നാണ് പരാതി. തടഞ്ഞു നിർത്തി അടിച്ചും ബൂട്ടിട്ട് ചവിട്ടിയും പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.
0 Comments