കാഞ്ഞങ്ങാട് : ജേഷ്ഠനെ അനുജൻ വെട്ടിക്കൊല്ലാൻ ശ്രമം.തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ അറസ്റ്റ് ചെയ്തു. കമ്പല്ലൂരിലെ ദാമോദരൻ്റെ മകൻ പ്രദീപിനാണ് 45 വെട്ടേറ്റത്. അനുജൻ പ്രശാന്താണ് 43 അറസ്റ്റിലായത്. അമ്മ കെ. നാരായണിയുടെ 72 പരാതിയിൽ നരഹത്യാ ശ്രമത്തിന് പ്രശാന്തിനെതിരെ കേസെടുത്തു. ഇന്നലെ രാത്രി 9 30 ന് വീട്ടിൽ വെച്ചാണ് സംഭവം. പ്രദീപിൻ്റെ തലയുടെ പിൻഭാഗത്ത് വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. മാതാവ് തടഞ്ഞതിനാൽ രണ്ടാമത് വെട്ടിയത് കൊണ്ടില്ല. വിവരമറിഞ്ഞെത്തിയ പൊലീസ് രാത്രി തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു. മദ്യത്തിൻ്റെ കാര്യം പറഞ്ഞുണ്ടായതർക്കമായിരുന്നുവെട്ടി കൊല്ലാൻ ശ്രമിച്ചതിൻ്റെ കാരണം.
0 Comments