Ticker

6/recent/ticker-posts

ജില്ലയിൽ വ്യാപക പരിശോധന മൂന്ന് ഭക്ഷണ വിതരണ ശാലകൾ പൂട്ടിച്ചു

കാഞ്ഞങ്ങാട് :പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിൽ വ്യാപക ശുചിത്വ പരിശോധന നടത്തി.ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചു വന്നിരുന്ന മൂന്ന് ഭക്ഷണ വിതരണ ശാലകളുടെ പ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചു.ചെറുവത്തൂർ പെട്രോൾ പമ്പിനു സമീപത്ത് പേരു വെക്കാതെയും ലൈസൻസില്ലാതെയും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിപ്പിച്ച ഹോട്ടൽ, ബോവിക്കാനത്തെ ബ്രദേഴ്സ് ഹോട്ടൽ, മധൂർ പട്ട്ളയിലെ ഒലിവ് കഫേ എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനമാണ് താൽക്കാലികമായി അവസാനിപ്പിച്ചത്. അഞ്ച് സ്ഥാപനങ്ങളിൽ നിന്നായി 42700 രൂപ പിഴ ഈടാക്കി. . ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.
 ശുദ്ധജലം ലഭ്യമാക്കാത്തതും ഭക്ഷണ ശുചിത്വം പാലിക്കാത്തതുമാണ് രോഗപ്പകർച്ചയ്ക്ക് കാരണം.കൈ കഴുകുന്നതിനുള്ള സോപ്പ് ലായനി പല ഹോട്ടലുകളിലും ലഭ്യമാവുന്നില്ലെന്ന പരാതിയുണ്ട്.ഹോട്ടലുകളിലും തട്ടുകടകളിലും സോപ്പ് ലായനി ലഭ്യമാക്കാൻ കർശനിർദ്ദേശം നൽകിയിട്ടുണ്ട്.
പരിശോധനയുടെ ഭാഗമായി
കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം നിയമലംഘനം നടത്തിയ 22 സ്ഥാപനങ്ങളിൽ നിന്ന് പിഴചുമത്തി. മധൂരിൽ എക്സൈസുമായി ചേർന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത് കേസെടുത്തു.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വായിലെയും ശ്വാസകോശത്തിലേയും കാൻസർ തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുകയില രഹിത വിദ്യാലയങ്ങൾ സൃഷ്ടിക്കുന്നതിനായി  പുകയില നിയന്ത്രണ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്. കേന്ദ്ര പുകയില നിയന്ത്രണ നിയമത്തെക്കുറിച്ച് ജില്ലയിലെ എക്സൈസ്, പൊലീസ് വകുപ്പ് ഉദ്യോസ്ഥർക്കായി ജില്ലാതല ഏദിന പരിശീലന പരിപാടിയും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോൺഫറൻസ് ഹാളിൽ  സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ. എ. വി. രാംദാസ് നിർവഹിച്ചു.
കേരള സർക്കാരിന്റെ നേതൃത്വത്തിൽ കാൻസർ പ്രതിരോധത്തിനായി ആരംഭിച്ച 'ആരോഗ്യം ആനന്ദം 2.0 "എന്ന പരിപാടിയുടെ ഭാഗമായി ജില്ലയിൽ
 പുകയില നിയന്ത്രണ  പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
Reactions

Post a Comment

0 Comments