കാഞ്ഞങ്ങാട് :മൊബൈൽ ഫോൺ വാങ്ങി
നൽകി പ്ലസ് വൺ
വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതി അറസ്ററിൽ. പരപ്പയിലെ ഷറഫുദ്ദീനെ 45 യാണ് വെള്ളരിക്കുണ്ട് പൊലീസ് ഇൻസ്പെക്ടർ കെ.പി.സതീഷ് അറസ്ററ് ചെയ്തത്. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
വെള്ളരിക്കുണ്ട് പൊലീസ് രണ്ടാഴ്ച മുൻപാണ് കേസെടുത്തത്. പെൺകുട്ടിയെ കാറിൽ ഉൾപെടെ കൊണ്ട് പോവുകയും മൊബൈൽ ഫോൺ ഉൾപെടെ വാങ്ങി നൽകുകയും ചെയ്തിരുന്നു.
പെൺകുട്ടിയുടെ കൈവശം പുതിയ മൊബൈൽ ഫോൺ കണ്ടതിനെ തുടർന്ന് മാതാവ് ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തായത്. കേസെടുത്ത് അന്വേഷണം നടത്തിയ പോൾ പ്രതി
ലഹരിക്കടിമപെട്ട് ഡി അഡിക്ഷൻ സെൻ്ററിൽ പ്രവേശിപ്പിച്ചിട്ടുള്ളതായി വ്യക്തമായി. ഇതേ തുടർന്ന് ആദ്യം അറസ്റ്റ് ചെയ്യാനായില്ല. ഇന്നലെ ഇവിടെയെത്തി പ്രതിയുടെ അറസ്ററ് രേഖപെടുത്തുകയായിരുന്നു.
പെൺകുട്ടിയെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ പ്ലസ് ടു വിദ്യാർത്ഥി ഉപദ്രവിച്ചതായി വെളിപെടുത്തിയിരുന്നു. തുടർന്ന് വിദ്യാർത്ഥിയുടെ പേരിൽ മറ്റൊരു പോക്സോ കേസ് റജിസ്ട്രർ ചെയ്തു. വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്ത് പ്രായപൂർത്തിയാവാത്തതിലാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കിയിരുന്നു. പ്രതിയുടെ കാർ ഉൾപെടെ പൊലീസ് കസ്റ്റഡിയിലെടുക്കും.
0 Comments