Ticker

6/recent/ticker-posts

പൊലീസ് സംഘത്തെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്ക് 11 വർഷം വീതം തടവും പിഴയും

കാഞ്ഞങ്ങാട് :പൊലീസ് സംഘത്തെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്ക് 11 വർഷം വീതം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 2018 ഏപ്രിൽ
29 ന്  ചിറ്റാരിക്കൽ ടൗണിൽ ന്യായ വിരോധമായി സംഘം ചേർന്ന് ചിറ്റാരിക്കൽ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനേയും കൂടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരേയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും അക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലിണ് ശിക്ഷ. 
സണ്ണി കൊട്ടാരം,  ജോസ് കുത്തിയതോട്ടിൽ,  ദീപു ജോസഫ്,  ജോസ് കുട്ടി തോണക്കര, സാജു മണ്ണനാൽ,  ജിസൺ ജോർജ് എന്നിവരെയാണ് ഇന്ന് ഹോസ്ദുർഗ്
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതി  11 വർഷവും 7 മാസവും  തടവിനും 60500 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ  മതി. 14 പ്രതികളെ കോടതി കുറ്റക്കാരനല്ലന്ന്  കണ്ട് വിട്ടയച്ചു. കേസിന്റെ അന്വേഷണം നടത്തി   പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് അന്ന് ചിറ്റാരിക്കൽ എസ്.ഐ ആയിരുന്ന രഞ്ജിത്ത് രവീന്ദ്രനാണ്. എ.എസ്.ഐ റജി കുമാറും പൊലീസുദ്യോഗസ്ഥൻ
ശ്രീജിത്ത് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

                 
Reactions

Post a Comment

0 Comments