സ്വർണാഭരണം കവർച്ച ചെയ്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാർ യാത്രക്കാരനെ
ഭീഷണിപ്പെടുത്തി മൂന്ന് പവൻ്റെ സ്വർണ മാല തട്ടിയെടുത്ത കേസിൽ
പ്രതിയാണ് പിടിയിലായത്.
തോക്ക് ലത്തീഫ് എന്നറിയപ്പെടുന്ന അബ്ദുൾ ലത്തീഫ് ആണ് പിടിയിലായത്. സംഭവുമായി ബന്ധപ്പെട്ട പരാതി കിട്ടിയ ഉടൻ കേസ് രജിസ്റ്റർ ചെയ്തു മഞ്ചേശ്വരം പൊലീസ് പ്രത്യേക സംഘമുണ്ടാക്കിയാണ് പ്രതിയെ പിടികൂടി. മുമ്പ് കർണാടകയിലും കേരളത്തിലുമടക്കം നിരവധി കേസുകളിൽ പ്രതിയായ ലത്തീഫ് ഒരാഴ്ച മുമ്പാണ് ജയിലിൽ നിന്നും ഇറങ്ങിയത്. ഇതിനു മുമ്പ് കാപ്പയടക്കം ചുമത്തി ജയിലിലടച്ചിരുന്നു. സി. സി. ടി. വി ക്യാമറ കേന്ദ്രീകരിച്ചും മറ്റ് രഹസ്യ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിക്കുകയും തുടർന്ന് ബന്തിയോട് നിന്നും തൊണ്ടി മുതലടക്കം പ്രതിയെ സമർത്ഥമായി പിടികൂടുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി ബി വി . വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം കാസർകോട് എഎസ്പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിൽ മഞ്ചേശ്വരം ഇൻസ്‌പെക്ടർ ഇ. അനൂപ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ഉമേഷ്, വൈഷ്ണവ്, രാജേഷ്, പൊലീസുകാരായ സനോജ്, ഗിരീഷ്, സലാം, വിജയൻ, സാജു, സനൂപ് എന്നിവർ പ്രത്യേക സംഘങ്ങളായി തിരിഞ്ഞുളള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
0 Comments