Ticker

6/recent/ticker-posts

പെൺകുട്ടിയെ പീഡിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥന് ഏഴ് വർഷം കഠിന തടവും പിഴയും

കാഞ്ഞങ്ങാട് :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 7വർഷം കഠിന തടവും  25,000 രൂപപിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 12വയസ് പ്രായമുള്ള പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. മാണിയാട്ട് അടോട്ട് വീട്ടിൽ എ.വി.
 പ്രതീഷിനെ 44 യാണ് ശിക്ഷിച്ചത്. പെൺകുട്ടി താമസിക്കുന്ന വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് 2022 ഡിസംബർ -2023 ജനുവരി മാസങ്ങളിലെ  ദിവസം ഉച്ചക്ക് ശേഷം ആണ് പീഡനം.
 കുട്ടി താമസിക്കുന്ന  വീട്ടിലെ ഹാളിലെ സോഫയിലിരുന്നു ടി.വി കാണുകയായിരുന്നു പെൺകുട്ടി. അടുത്ത് ഇരുന്ന് ലൈംഗിക ഉദ്ദേശത്തോടെ ലൈംഗിക അതിക്രമത്തിന്  വിധേയമാക്കിയ കേസിലാണ് ഇന്ന്  ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി.എം. സുരേഷ് ശിക്ഷ  വിധിച്ചത്.പോക്സോ ആക്ട് 10 r/w 9 ( n) പ്രകാരം, 7 വർഷം  കഠിന തടവും, 25,000/ രൂപ  പിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവും ആണ് ശിക്ഷ . ചീമേനി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഓഫ് പൊലീസ് ആയിരുന്ന കെ. അജിത ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി. പ്രതി മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥനാണ്.
Reactions

Post a Comment

0 Comments