പൂച്ചക്കാടിനും കല്ലിങ്കാലിനും ഇടയിൽ എത്തിയപോൾ ഒരു വാൻ വന്ന് കുട്ടിയുടെ അടുത്ത് നിർത്തി. നാലഞ്ച് പേർ വാനിൽ ഉണ്ടായിരുന്നതായി കുട്ടി പറയുന്നു. മാസ്കോ, മുഖമൂടിയോ ധരിച്ചിരുന്നു. പെട്ടന്ന് വാഹനം നിർത്തിയ സംഘം കുട്ടിയോട് പിതാവിൻ്റ മൊബൈൽ നമ്പറും വാട്സാപ്പ് നമ്പറും ചോദിച്ചു. ബാങ്ക് അക്കൗണ്ട് നമ്പർ അറിയുമോ എന്നും സംഘം ചോദിച്ചതായി കുട്ടി പറയുന്നു. വാഹനത്തിൻ്റെ പിന്നിലെ ഡോർ തുറന്ന് ഒരാൾ പുറത്തിറങ്ങാൻ ശ്രമിക്കുന്ന സമയം കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. വിവരം കുട്ടി വീട്ടിലെത്തി അറിയിച്ചു. രാത്രി തന്നെ ബേക്കൽ പൊലീസിലെത്തി വിവരം നൽകി. പൊലീസ് രാത്രി സ്ഥലത്തെത്തി അന്വേഷണം നടത്തി. കാസർകോട് ഭാഗത്തേക്കാണ് വാഹനം ഓടിച്ചു വന്നത്.
0 Comments