പത്ത് വർഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ച വിധിച്ചു.
22.5 കിലോ കഞ്ചാവുമായി പിടികൂടിയ കേസിലെ പ്രതികളെ കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതിരണ്ട് ജഡ്ജ് കെ. പ്രിയ ആണ് ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധികതടവും അനുഭവിക്കണം.2022 ഫെബ്രുവരി 4 ന് രാത്രി 8.30 മണിക്ക് കാസർകോട് ചൗക്കി പെട്രോൾ പമ്പിന് സമീപം റോഡിലൂടെ കെ.എൽ 14 എൽ 2060 നമ്പർ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയ കേസിലാണ് ശിക്ഷ.
നെല്ലിക്കട്ട ആമുസ് നഗറിലെ അബ്ദുൾ റഹ്മാൻ 55,
പെരുമ്പളക്കടവ് കബീർ മൻസിലിൽ അഹമ്മദ് കബീർ 43 ,ആദൂർ കണ്ടറിൽ മുഹമ്മദ് ഹാരീസ് 40
എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. കാസർകോട് സബ്. ഇൻസ്പെക്ടറായിരുന്ന പി. മധുസദനൻ എസ്.ഐ കൃഷ്ണൻ
കൊട്ടിലക്കണ്ടി ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായിരുന്ന ഫിലിപ്പ് തോമസ് ,സുരേഷ് ,സനീഷ് ജോസഫ് എന്നിവർ ഉൾപ്പെട്ട സംഘമാണ് കഞ്ചാവും വാഹനമുൾപ്പെടെ പ്രതികളെ അറസ്റ്റു ചെയ്തത്.
0 Comments