Ticker

6/recent/ticker-posts

ഇരിയയിലെ രോഹിണിക്ക് സ്വർണവും പണവും തിരികെ ലഭിച്ചു, ബസ് ജീവനക്കാരുടെ സത്യസന്ധതക്ക് രണ്ടര പവൻ പൊന്നിൻ്റെ തിളക്കം

കാഞ്ഞങ്ങാട്: ഇരിയയിലെ രോഹിണിക്ക് സ്വർണവും പണവും തിരികെ ലഭിച്ചു. മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന രണ്ടര പവൻ സ്വർണ മാലയും 13000 രൂപയും
മൊബൈൽ ഫോണും
 ബസ് ജീവനക്കാരുടെ സത്യസന്ധതയിൽ അമ്പലത്തറ ഇരിയയിലെ പി. വി. രാഘവന്റെ ഭാര്യ ടി.വി. രോഹിണിക്ക് തിരികെ ലഭിച്ചു. ഇന്നലെ
വൈകീട്ട്
നീലേശ്വരത്ത് നിന്നും കാഞ്ഞങ്ങാട് എത്തിയ കെ.എസ്.ആർ.ടി.സി ബസിൽ നിന്നും യാത്രക്കാരെല്ലാം ഇറങ്ങി പോയ ശേഷമാണ് ഡ്രൈവർ കെ.വി. മോഹനനും കണ്ടക്ടർ വി. കൃഷ്ണനും സീറ്റിന് മുകളിൽ ലേഡി ബാഗ് കാണുന്നത്. പരിശോധിച്ചപ്പോൾ ബാഗിൽ ആഭരണവും പണവും ഫോണും ആണെന്ന് വ്യക്തമായി. ബാഗിനുള്ളിൽ ഉടമസ്ഥയെ തിരിച്ചറിയാൻ രേഖകൾ ഒന്നും ഉണ്ടായിരുന്നില്ല. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ പലരോടായി കാര്യം പറഞ്ഞെങ്കിലും ബാഗിൻ്റെ ഉടമസ്ഥയെ കണ്ടെത്താനായില്ല. പണവും ആഭരണവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതറിയാതെ രോഹിണി ഇരിയയിലെ വീട്ടിൽ എത്തിയിരുന്നു. വീട്ടിലെത്തിയ ശേഷം ബാഗ് കാണാനില്ലെന്നറിഞ്ഞതോടെ അന്വേഷണമായി. അന്വേഷണം കാഞ്ഞങ്ങാട്ടുമെത്തി. തുടർന്നാണ് ബസ് ജീവനക്കാർക്ക് കളഞ്ഞു കിട്ടിയതായി അറിഞ്ഞത്. രോഹിണി 
കാഞ്ഞങ്ങാട്ടെത്തി ആഭരണം തിരികെ ഏറ്റ് വാങ്ങി. അന്യ സംസ്ഥാനക്കാർ ഉൾപെടെ നിറയെ യാത്രക്കാരുമായി എത്തിയ ബസിൽ നിന്നും മറന്നുവച്ച ബാഗ് ഭാഗ്യം കൊണ്ട് മാത്രമാണ് തങ്ങളുടെ കൈയിൽ തന്നെ ലഭിച്ചതെന്ന് ജീവനക്കാർ പറഞ്ഞു.
Reactions

Post a Comment

0 Comments