കാസർകോട്:
അർജുൻ്റെ മൃതദേഹം പുലർച്ചെ തലപ്പാടിയിൽ കേരള പൊലീസ് എറ്റ് വാങ്ങി. കാസർകോട് പുഷ്പ ചക്രം സമർപ്പിച്ചു.ഷിരൂരിൽ മണ്ണിടിച്ചിൽ ലോറി പുഴയിലേക്ക് മറിഞ്ഞ് മരിച്ച കോഴിക്കോട് കണ്ണാടിക്കലിലെ അർജുൻ്റെ മൃതദേഹത്തിൽ ജില്ലാ കലക്ടർ കെ. ഇമ്പശേഖർ കാസർകോട് ബസ്സ്റ്റാൻ്റ് പരിസരത്ത് പുഷ്പചക്രമർപ്പിച്ചു. മൃതദേഹത്തെ അനുഗമിക്കുന്ന എ കെ എം അഷറഫ് എം എൽ എ കാർവാർ എം എൽ എ സതീഷ് കൃഷ്ണ സെയിൽ, ജില്ലാ പോലീസ് മേധാവി ഡി.ശിൽപ എന്നിവരുമുണ്ടായിരുന്നു.മൃതദേഹത്തെ അനുഗമിക്കുന്ന അർജുൻ്റെ സഹോദരി ഭർത്താവ് ജിതിനെ ജില്ലാകലക്ടർ സാന്ത്വനിപ്പിച്ചു.
0 Comments