കാസർകോട്:ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്ന് ഓർമ്മിപ്പിച്ച് കാസർകോടിൻ്റെ വൈവിധ്യങ്ങളെ ചേർത്ത് പിടിച്ച സംഗീത ശിൽപത്തിൽ കലോത്സവ ഉദ്ഘാടന വേദി ഉണർന്നു. മാലിക് ദീനാറിനെയും നിത്യാനന്ദനെയും ആനന്ദ തീർത്ഥനെയും സ്മരിച്ച് കാസർകോട് ഗവൺമെൻ്റ് കോളേജിലെ പെൺകുട്ടികൾ നൃത്തമാടി. ടി.ഉബൈദും രാഷ്ട്ര കവി ഗോവിന്ദ പൈ യും പി.കുഞ്ഞിരാമൻ നായരും വിദ്വാൻ പി.കേളു നായരും തുടങ്ങി കാസർകോടിൻ്റെ സാംസ്ക്കാരിക പൈതൃകവും പാട്ടിൽ നിറഞ്ഞു. വടക്കിൻ്റെ തെയ്യവും തുളുനാടൻ യക്ഷഗാനവും മംഗലം കളിയും കോൽക്കളിയും അലാമിക്കളിയും പൂരക്കളിയുമെല്ലാം വരികളായും നൃത്തച്ചുവടുകളായും സദസിനെ ഉണർത്തി. പാടണം പറയണം സംഗീത ശിൽപത്തിന് വരികൾ എഴുതിയത് അംബുജാക്ഷൻ മാസ്റ്റർ പാക്കമാണ്. ഉദയൻ കുണ്ടംകുഴിയുടെ സംവിധാനത്തിൽ ഒരുത്തിയ നൃത്ത ശിൽപത്തിൽ കോളേജിലെ 21 വിദ്യാർത്ഥിനികൾ ചുവട് വെച്ചു. സുകന്യ കേശവ്, സുരേഷ് പള്ളിപ്പാറ എന്നിവർ ആലപിച്ച ഗാനത്തിന് നിധീഷ് ബേഡകം സംഗീതവും' ഓർക്കസ്ട്രയും ഒരുക്കി. ശ്രീരേഷ് ബെള്ളിക്കോത്താണ് കൊറിയോഗ്രാഫി നടത്തിയത്.
ദിയ, മൃദുല, അഞ്ജു, അഞ്ജലി, ഭാഗ്യ, നയന, സാന്ദ്ര, സോന, ശ്രീലക്ഷ്മി, നിത, അൽബീന, രതിക, നിമ്യ, നിത്യ , അനുശ്രീ, സ്നേഹ, നവ്യജ, അഞ്ജു, അനാമിക, ശ്രീലക്ഷ്മി, അഖില എന്നിവർ അരങ്ങിൽ വിസ്മയം തീർത്തു.
0 Comments