കാഞ്ഞങ്ങാട് സബ് ഡിവിഷനില്‍പ്പെട്ട എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചും 'കൂടെയുണ്ട്'പരിപാടി നടന്നു. ലഹരി ഉപയോഗിക്കില്ലെന്നും അതിനെ പ്രതിരോധിക്കുമെന്നും ഇത്തരം സാമൂഹ്യ വിരുദ്ധ നടപടി കണ്ടെത്തി നിയമത്തിനു മുന്നില്‍ എത്തിക്കുമെന്നും പൊതുജനങ്ങള്‍ ശപഥം ചെയ്തു. ബസ് യാത്രക്കാര്‍, മറ്റു വാഹനയാത്രക്കാര്‍, കല്‍നടയാത്രക്കാര്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സൈസ് വകുപ്പ്, സ്റ്റുഡന്റ് പോലീസ് കാഡറ്റ്, കേന്ദ്രസര്‍വകലാശാല എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ലയണ്‍സ് ക്ലബ് കാഞ്ഞങ്ങാട്, ഹോസ്ദുര്‍ഗ്, അജാനൂര്‍, റോട്ടറി ക്ലബ് മിഡ് ടൗണ്‍ കാഞ്ഞങ്ങാട്, വിവിധ വ്യാപാരി വ്യവസായ സംഘടനകള്‍, ബസ് ഉടമസ്ഥ സംഘം, ഓട്ടോ റിക്ഷ തൊഴിലാളി സംഘടനകള്‍, ഹോട്ടല്‍ റെസ്റ്റോറന്റ് സംഘടന, കാഞ്ഞങ്ങാട് പ്രസ് ഫോറം നേതൃത്വത്തില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പൊലീസിനൊപ്പം ചേർന്നു. കൂട്ടായ്മയിലെ എല്ലാവരും ലഹരിക്കെതിരെ പ്രതിജ്ഞ എടുത്തശേഷം ഗ്രൂപ്പുകളായി തിരിച്ചു പൊതുജനങ്ങളെകൊണ്ട് ലഹരിക്കെതിരെ ശപഥം ചെയ്യിക്കുകയായിരുന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.വി സുജാത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ഡോ:വൈഭവ് സക്സേന മുഖ്യതിഥിയായി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ:വി.ബാലകൃഷ്ണന്‍ ലഹരി വിരുദ്ധദിന സന്ദേശം നല്‍കി . ചിരി പദ്ധതിയുടെ നോഡല്‍ ഓഫീസറും സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുമായ പി.കെ സുധാകരന്‍, വിവിധ ജനപ്രതിനിധികള്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍, പോലീസ് സംഘടന ഭാരവാഹികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു. തെരുവ് നാടകങ്ങള്‍, മാജിക് ഷോ, ഫ്ളാഷ് മോബ് എന്നിവയുമുണ്ടായി. ഇൻസ് പെക്ടർ കെ.പി.ഷൈൻ , എസ്ഐ കെ.പി.സതീഷ് ഉൾപ്പെടെ നേതൃത്വം വഹിച്ചു
0 Comments