കാഞ്ഞങ്ങാട്: വാഹന നിയമ ലംഘകർ ജാഗ്രതൈ. ഹൊസ്ദുർഗ് ,വെള്ളരിക്കുണ്ട് ,കാസർകോട് താലൂക്കുകളിലെ പ്രധാന റോഡുകളിലെല്ലാം അത്യാധുനിക ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.ക്യാമറകളുടെ ട്രയൽ കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയായി. ഒരാഴ്ചക്കുള്ളിൽ ക്യാമറകൾ ഔദ്യോഗികമായി പ്രവർത്തിച്ചു തുടങ്ങുമെന്ന് കാഞ്ഞങ്ങാട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.47 ക്യാമറകളാണ് കാസർകോട് ജില്ലയിൽ ആകെ സ്ഥാപിച്ചിട്ടുള്ളത്.20 എണ്ണം കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ടിൽ അഞ്ച്, കാസർകോട് 22 എന്നിങ്ങനെയാണ് കണക്ക്. പ്രധാന റോഡുകളിൽ സ്ഥാപിച്ച ക്യാമറ 50 മീറ്റർ ദൂരപരിധിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഒപ്പിയെടുക്കാൻ കഴിവുള്ളവയാണ്.വാഹനങ്ങളുടെ അകത്ത് നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനവും ക്യാമറ വഴി കണ്ടെത്താനാവും. വേഗത പിടികൂടുന്നതോടൊപ്പം സീറ്റ് ബെൽറ്റ് ധരിക്കാത്തവരുൾപ്പെടെ കുടുങ്ങും. അമിത വേഗതയിൽ ഓടിയ വാഹനം ക്യാമറയിൽപ്പെട്ടാൽ ഇത്തരം വാഹനങ്ങൾക്ക് ഇൻഷ്യൂറ ട ക്കമുള്ള രേഖകൾ കൃത്യമല്ലെങ്കിൽ ഇത് കൂടി കണ്ടെത്താനാകുമെന്ന് മോട്ടോർ വാഹന ഉദ്യോഗസ്ഥർ പറഞ്ഞു. പിഴയടക്കാൻ നോട്ടീസ് വീട്ടിലെത്തുമ്പോൾ മാത്രമാകും വാഹന ഉടമകൾ കാര്യമറിയുന്നത്. മോട്ടോർ വാഹന വകുപ്പാണ് ക്യാമറ സ്ഥാപിക്കാൻ തുക മുടക്കിയത്.സ്ഥാപിച്ചത് കെൽട്രോൺ , അടുത്ത ദിവസം 47 ക്യാമറകളുടെയുനിയന്ത്രണം കെൽട്രോൺമോട്ടോർ വാഹന വകുപ്പിന് കൈമാറും
പടം :മോട്ടോർ വാഹന വകുപ്പ് കെ എസ് ടി പി റോഡിൽ അതിഞ്ഞാലിൽ സ്ഥാപിച്ച ക്യാമറ
0 Comments