Ticker

6/recent/ticker-posts

നിക്ഷേപ തട്ടിപ്പ് കാഞ്ഞങ്ങാട്ടും രാജപുരത്തുമായി രണ്ട് കേസുകൾ

കാഞ്ഞങ്ങാട്: ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കമ്പനിക്കെതിരെ  രജിസ്റ്റർ ചെയ്തു. ജി.ബി.ജി നിധി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയാണ് 
ഹോസ്ദുർഗ്  പൊലിസ് കേസെടുത്തത്.പള്ളിക്കര തൃക്കണ്ണാട് മാരാൻവളപ്പിൽ കെ.രഹനയുടെ പരാതിയിലാണ് കേസ് .
കാഞ്ഞങ്ങാട് വ്യാപാര ഭവന് സമീപത്ത് പ്രവർത്തിക്കുന്ന കമ്പനിക്കെതിരെയാണ് കേസ്.  കമ്പനി മാനേജിംഗ് ഡയറക്ടർ കുണ്ടംകുഴിയിലെ വിനോദ് കുമാർ  50 ,  ആലാമി പള്ളിയിലെ മുഹമ്മദ് റസാക്ക് 41,
പിലിക്കോട്ടേ സി. സുഭാഷ് 47, പൂച്ചക്കാട്ടെ ഗംഗാധരൻ നായർ  66, മാണിയാട്ട് സി.പി പ്രജിത്ത്, 40,രജീഷ് .ചെറുവത്തൂരിലെ കരുണാകരൻ എന്നിവർക്കെതിരെയാണ് കേസ്. കരുണാകരൻ ഒഴികെയുള്ളവർ കമ്പനിയുടെ പാർട്ണർമാരാണ്  രഹനയും ഭർത്താവും മൂന്നരലക്ഷം രൂപയാണ് നിക്ഷേപിച്ചത്.എന്നാൽ കാലാവധിക്ക് ശേഷം വാഗ്ദാന പ്രകാരമുള്ള തുകയോ അടച്ച തുകയോ നൽകാതെ വഞ്ചിച്ചു എന്നാണ് കേസ് കരുണാകരന്റെ പ്രേരണയാലാണ് കമ്പനിയിൽ പണം നിക്ഷേപിച്ചതെന്നും പരാതിയിലുണ്ട്.
രാജപുരം: സഹകരണ സംഘത്തിൽ സ്ഥിര നിക്ഷേപമായി നൽകിയ തുക കാലാവധി കഴിഞ്ഞും തിരിച്ചു നൽകാതെ ചതിച്ചുവെന്ന പരാതിയിൽ സംഘം സെക്രട്ടറിക്കെതിരെ കേസെടുത്തു കള്ളാർ മാലക്കല്ലിലെ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രിന്റിങ്ങ് ആൻഡ് പബ്ലിഷിങ്ങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ സെക്രട്ടറി ബി.വി. സീനയ്ക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്. ഒടയംചാൽ ചെന്തളം ഒയിപ്പളളം ഹൗസിൽ പി. ചന്ദ്രൻ്റെ പരാതിയിലാണ് കേസ്.ചന്ദ്രൻ  മൂന്നുലക്ഷം രൂപ ഒരു വർഷത്തേക്ക് സ്ഥിര നിക്ഷേപമായി നൽകിയിരുന്നു.2021സെപ്റ്റംബർ 18നാണ് നൽകിയത് എന്നാൽ കാലാവധി കഴിഞ്ഞ് ഒരു വർഷം പിന്നിട്ടും തുക തിരിച്ചു നൽകിയില്ലെന്നാണ് പരാതി.
Reactions

Post a Comment

0 Comments