കാഞ്ഞങ്ങാട്: വീട്ടിൽ ഉറങ്ങി കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ കുടക് സ്വദേശിക്കെതിരെ കുറ്റപത്രം തയാ റായി. ഹോസ്ദുർഗ് പാെലിസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കുടക് നാപ്പോക്ക് സ്വദേശി സലീമി36 നെതിരെയാണ് കുറ്റപത്രം തയാറായത്. അടുത്ത തിങ്കളാഴ്ച കാസർകോട് അഡീഷണൽ ജില്ലാ കോടതി (ഒന്ന്) യിലാണ് കുറ്റപത്രം സമർപ്പിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം പി . ആ സാദ് പറഞ്ഞു. പ്രതി സലീമിന്റെ സഹോദരി സുവൈബ (20)യെയും കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോയിക കവർന്ന സ്വർണ കമ്മൽ വിൽക്കാൻ സലീമിനെ സഹായിച്ചതിനാണ് യുവതിയെ പ്രതിയാക്കിയത്. കൂത്തുപറമ്പ് കണ്ണവം സ്വദേശിനിയാണ് സുഹൈബ.മോഷ്ടിച്ച കമ്മൽ കൂത്തുപറമ്പിലെ ജ്വല്ലറിയിലാണ് വിറ്റത്.ഇവ പൊലിസ് കണ്ടെടുത്തിരുന്നു.300 പേജുള്ള കുറ്റപത്രമാണ് തയാറാക്കുന്നത്.67 സാക്ഷികളാണുള്ളത്. 42 ശാസ്ത്രീയ തെളിവുകളാണുള്ളത്.കാമാസക്തിക്കായി തട്ടിക്കൊണ്ടു പോകൽ, പോക്സോ, വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്യാനായി വീട്ടിൽ അതിക്രമിച്ച് കയറുക തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. പ്രദേശത്ത് നടന്ന കവർച്ചയും മറ്റൊരു കവർച്ചാ ശ്രമവുമാണ് പ്രതിയെ കണ്ടെത്താൻ പൊലിസിന് സഹായകമായത്. ഇൻസ്പെക്ടർ എം പി . ആസാദിന്റെ നേതൃത്വത്തിലാണ് കുറ്റ പത്രം തയാറാക്കിയത്. പ്രമാദമായ ഈ കേസിൽ 35 ദിവസത്തിനകം തന്നെ പൊലീസിന് അന്വേഷണം പൂർത്തിയാക്കാനായെന്ന പ്രത്യേകതയുണ്ട്. കഴിഞ്ഞ മാസം 15ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മുത്തഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയ സമയം പുലർച്ചെ 2 മണിക്ക് ചാരി വെച്ച വാതിൽ തുറന്ന് അകത്ത് കയറിയ പ്രതി പെൺകുട്ടിയെ തട്ടിയെടുത്ത് 500 മീറ്റർ അകലെ വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ ദിവസങ്ങൾക്കകം ആന്ധ്രയിൽനിന്നും പിടികൂടാനും പൊലീസിന്നായി. കാസർകോട് ജില്ലാ ജയിലിൽ റിമാൻ്റിലാണിപ്പോൾ. ചോദ്യം ചെയ്യലിൽ ഒരു കവർച്ചാ കേസും കവർച്ചാ ശ്രമം പ്രദേശത്ത് തന്നെ നടത്തിയതായി വ്യക്തമായി.
0 Comments